LOGOS QUIZ

വി. യോഹന്നാൻ - Chap.12 [3of3]

Sathyadeepam
  • താന്‍ ഏതു വിധത്തിലുള്ള മരണമാണു വരിക്കാന്‍ പോകുന്നത് എന്നു സൂചിപ്പിക്കാനായി യേശു എന്താണ് പറഞ്ഞത്?

    - ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരേയും എന്നിലേക്കാ കര്‍ഷിക്കും (12:32)

  • ആര് ആരോടു പറഞ്ഞു: ''ക്രിസ്തു എന്നേക്കും നിലനില്‍ക്കുന്നു എന്നാണല്ലോ നിയമത്തില്‍ ഞങ്ങള്‍ കേട്ടിട്ടുള്ളത്. പിന്നെ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു എന്നു നീ പറയുന്നതെങ്ങനെ? ആരാണ് ഈ മനുഷ്യപുത്രന്‍?

    - ജനക്കൂട്ടം യേശുവിനോട് പറഞ്ഞതാണിത് (12:34)

  • അല്‍പസമയത്തേക്കു കൂടി ........... നിങ്ങളുടെയിടയിലുണ്ട്. പൂരിപ്പിക്കുക.

    - പ്രകാശം (12:35)

  • അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ ........... നടന്നു കൊള്ളുവിന്‍. പൂരിപ്പിക്കുക.

    - പ്രകാശമുള്ളപ്പോള്‍ (12:35)

  • ........... ല്‍ നടക്കുന്നവന്‍ താന്‍ എവിടേക്കാണ് പോകുന്ന തെന്ന് അറിയുന്നില്ല. പൂരിപ്പിക്കുക.

    - അന്ധകാരത്തില്‍ നടക്കുന്നവന്‍ (12:35)

  • പ്രകാശത്തിന്റെ മക്കളാകാന്‍ എന്തു ചെയ്യണം എന്നാണ് യേശു പഠിപ്പിക്കുന്നത്?

    - നിങ്ങള്‍ പ്രകാശത്തിന്റെ മക്കളാകേണ്ടതിന് നിങ്ങള്‍ക്കു പ്രകാശമുള്ളപ്പോള്‍ അതില്‍ വിശ്വസിക്കുവിന്‍ (12:36)

  • അവന്‍ വളരെ അടയാളങ്ങള്‍ അവരുടെ മുമ്പാകെ പ്രവര്‍ത്തിച്ചെങ്കിലും അവര്‍ അവനില്‍ വിശ്വസിച്ചില്ല. 'അവര്‍' ആര്?

    - യഹൂദര്‍ (12:37)

  • വളരെ അടയാളങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും യഹൂദര്‍ വിശ്വസിക്കാ തിരുന്നതിനെ, ഏത് പ്രവാചകന്റെ വചനം പൂര്‍ത്തിയാകാനാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് പറയുന്നത്?

    - ഏശയ്യാ പ്രവാചകന്റെ വചനം (12:38)

  • യഹൂദരുടെ അവിശ്വാസത്തെക്കുറിച്ചുള്ള ഏശയ്യാ പ്രവചനം എഴുതുക?

    - ''കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം ആരു വിശ്വസിച്ചു? കര്‍ത്താവിന്റെ ഭുജം ആര്‍ക്കാണ് വെളിപ്പെട്ടത്.'' (ഏശയ്യ 53:1) (യോഹ. 12:38)

  • യോഹ. 12:40 ല്‍ പറയുന്ന ഏശയ്യാ പ്രവചനം അധ്യായം, വാക്യം എത്ര?

    - ഏശയ്യ 6:10

  • യോഹ. 12:40 എഴുതുക?

    - അവര്‍ തങ്ങളുടെ കണ്ണുകള്‍ കൊണ്ടു കാണുകയും, ഹൃദയം കൊണ്ടു ഗ്രഹിക്കുകയും അങ്ങനെ അവര്‍ എന്നിലേക്ക് തിരിഞ്ഞ് ഞാന്‍ അവരെ സുഖപ്പെടുത്തുകയും ചെയ്യാതിരിക്കേണ്ടതിന് അവിടുന്ന് അവരുടെ കണ്ണുകളെ അന്ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്തു (ഏശയ്യാ 6:10)

  • ഏശയ്യാ ഇങ്ങനെ യേശുവിനെക്കുറിച്ച് പ്രവചിക്കാന്‍ കാരണം എന്ത്?

    - അവന്റെ മഹത്വം (യേശുവിന്റെ) കാണുകയും അവനെപ്പറ്റി സംസാരിക്കുകയും, ചെയ്തതുകൊണ്ടാണ് ഏശയ്യാ ഇങ്ങനെ പ്രസ്താവിച്ചത് (12:41)

  • അധികാരികളില്‍പ്പോലും അനേകര്‍ യേശുവില്‍ വിശ്വസിച്ചെങ്കിലും എന്തു കൊണ്ടാണ് അവര്‍ യേശുവിനെ ഏറ്റുപറയാതിരുന്നത്?

    - സിനഗോഗില്‍ നിന്ന് ബഹിഷ്‌കൃതരാകാതിരിക്കാന്‍ വേണ്ടി, ഫരിസേയരെ ഭയന്നാണ് അവര്‍ ഏറ്റു പറയാതിരുന്നത് (12:42)

  • എന്ത് അഭിലഷിച്ചതുകൊണ്ടാണ് അധികാരികള്‍ ഫരിസേയരെ ഭയന്ന് യേശുവിനെ ഏറ്റുപറയാതിരുന്നത്?

    - ദൈവത്തില്‍ നിന്നുള്ള മഹത്വത്തേക്കാളധികം മനുഷ്യരുടെ പ്രശംസ അവര്‍ അഭിലഷിച്ചതുകൊണ്ട് (12:43)

  • യേശു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത് എന്ത്?

    - എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല എന്നെ അയച്ചവനിലാണ് വിശ്വസിക്കുന്നത്. എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു (12:44-45)

  • താന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നത് എന്തിനാണെന്നാണ് യേശു പറയുന്നത്?

    - എന്നില്‍ വിശ്വസിക്കുന്നവരാരും അന്ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ വെളിച്ചമായി ലോകത്തിലേക്ക് വന്നിരിക്കുന്നു (12:45)

  • എന്റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല എന്ന് യേശു പറയാന്‍ കാരണം എന്ത്?

    - കാരണം ഞാന്‍ (യേശു) വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല,രക്ഷിക്കാനാണ് (12:47)

  • എന്നാല്‍ എന്നെ നിരസിക്കുകയും എന്റെ വാക്കുകള്‍ തിരസ്‌ക്കരിക്കുകയും ചെയ്യുന്നവന് ഒരു വിധികര്‍ത്താവുണ്ട്. ആ വിധി എങ്ങനെയാണെന്നാണ് യേശു പറയുന്നത്?

    - ഞാന്‍ പറഞ്ഞ വചനം തന്നെ അന്ത്യദിനത്തില്‍ അവനെ വിധിക്കും (12:48)

  • എന്തെന്നാല്‍ ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. പിന്നെ എങ്ങിനെയാണെന്നാണ് യേശു പറയുന്നത്?

    - ഞാന്‍ എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവു തന്നെ എനിക്കു കല്‍പന നല്‍കിയിരിക്കുന്നു (12:49)

  • പിതാവിന്റെ കല്‍പന എന്താണെന്നാണ് യേശു പഠിപ്പിക്കുന്നത്.

    - നിത്യജീവന്‍ ആണെന്ന് (12:50)

  • ഞാന്‍ പറയുന്നതെല്ലാം ........... എന്നോടു കല്‍പിച്ചതുപോലെ തന്നെയാണ്. പൂരിപ്പിക്കുക.

    - പിതാവ് (12:50)

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

തീരദേശ വിഷയങ്ങളിൽ സർക്കാർ അനുകൂല നിലപാട് ആവശ്യപ്പെട്ട് വരാപ്പുഴ കെ.സി.വൈ.എം

വിശ്വാസ പരിശീലകരുടെ പ്രാർത്ഥനാസംഗമം സംഘടിപ്പിച്ചു

പശ്ചിമ ബംഗാളില്‍ ക്രൈസ്തവർക്കെതിരെ വര്‍ഗീയവാദികള്‍

നവകേരള സൃഷ്ടിക്കായും, ലഹരിക്കെതിരെ പോരാടാനും സ്ത്രീകള്‍ തയ്യാറാകണം: ബിഷപ് ആന്റണി വാലുങ്കല്‍