കഥകള്‍ / കവിതകള്‍

സ്നേഹത്തണലില്‍

Sathyadeepam

എം. ആര്‍. ജോണ്‍, കൈപ്പട്ടൂര്‍

കവിത

അമ്മേ, നിന്നുടെ സ്നേഹത്തണലില്‍
തളര്‍ന്നുറങ്ങും തനയന്‍ ഞാന്‍
ജീവിതയാത്രയിലാശ്രയമില്ലാ-
തലഞ്ഞു കരയും പഥികന്‍ ഞാന്‍.

തെറ്റിയ വീണക്കമ്പിയിലപശ്രുതി-
നാദമുണര്‍ത്തും മൂഢന്‍ ഞാന്‍
ദുഃഖക്കടലില്‍ സാന്ദ്രതലങ്ങളില്‍
മുങ്ങിത്താഴുമൊരന്ധന്‍ ഞാന്‍.

ഒരിറ്റു സ്നേഹത്തുള്ളിക്കായ് ഞാന്‍
കരഞ്ഞുറങ്ങിയ രാവുകളില്‍
കണ്ണീരൊപ്പാന്‍ കൈകള്‍ പിടിക്കാ-
നാരും വന്നില്ലെന്‍ ചാരേ.

നിന്നുടെ സ്നേഹത്തണലിലുറങ്ങി
മെല്ലെ മിഴികള്‍ തുറന്നപ്പോള്‍
കൈകളിലെന്നെ കോരിയെടുത്തത്-
അമ്മേ നിന്നുടെ വാത്സല്യം.

ചേര്‍ത്തുപിടിച്ചെന്‍ മനസ്സിലൊരായിര
-മുമ്മകള്‍ തന്നതു നീയല്ലേ?
കണ്ണീരൊപ്പി പുത്തന്‍പാതയി-
ലെന്നെ നയിച്ചതു നീയല്ലേ?

ജീവിതയാത്രയിലെന്നുമെനിക്കൊരു
തുണയും കാവലുമാകേണം.
തിന്മയില്‍ വീഴാതെന്നും നിന്നുടെ
മകനായെന്നെ വളര്‍ത്തേണം.

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു