കഥകള്‍ / കവിതകള്‍

സമയം

നിഥിന്‍കുമാര്‍ ജെ പത്തനാപുരം

മരിക്കാന്‍ കൊതിച്ച്

പല നാളുകള്‍

പല നേരങ്ങളില്‍

ഇടവഴികള്‍ കയറി

കിഴക്കുമാറിയൊരു

മലയുണ്ടതിനുച്ചിയിലായി

ചെന്ന് നില്‍ക്കും.

  • അവിടെ നിന്നും പലപ്പോഴും

  • പുലരിയുടെ പുഞ്ചിരി

  • കാതില്‍ കേള്‍ക്കാം.

  • ചിലപ്പോള്‍

  • അവിടെ നിന്നും പലപ്പോഴും

  • രാവിന്റെ അട്ടഹാസം

  • കാതില്‍ കേള്‍ക്കാം.

പലനാളുകളില്‍ പതിവായി

മരണമെന്നെ തഴുകുന്നുണ്ട്.

ഇണയുടെ കൊഞ്ചല്‍ ചിരിയോടെ

പുണരുന്നുണ്ട്.

ഒരുനാളില്‍ ഒന്നായി ചേരുവനായി

ഞാനും കൊതിച്ചിരുന്നു.

  • പക്ഷെ!

  • ഏറെ ദൂരെ നിന്നും പ്രഭാതമുറക്കെ

  • ചോദിക്കും.

  • നിറങ്ങള്‍ പലതുണ്ടായിട്ടും

  • എന്തിന് നീയൊരു നിറം തേടുന്നു?

  • കണ്ണുകള്‍ ചിമ്മാതെ

  • കണ്ടുനീ അറിഞ്ഞിട്ടും

  • അന്ധനായി പോയതെന്തേ?

ഞാനെന്റെ ശബ്ദമില്ലാത്ത

ജീവിതകാലം തുടരെ ചിന്തിച്ചു.

അടഞ്ഞു മൂടിയ ചെപ്പിനുള്ളില്‍

മഞ്ചാടിക്കുരുവിനോളം

നിറമുള്ളൊരു ഹൃദയം

ഞാന്‍ കണ്ടെത്തി.

  • ജീവിതമെന്തെന്ന് അറിയാന്‍

  • ജീവിക്കണമെന്നാരോ പറഞ്ഞത്

  • ഈ നിമിഷം കാതുകളില്‍

  • പതിഞ്ഞ സ്വരത്തില്‍

  • സപ്തസ്വരങ്ങള്‍ ചേര്‍ത്ത്

  • പാടുമ്പോള്‍

  • മിഴികള്‍ തുളുമ്പുന്നതും

  • പുഴയായി ഒഴുകുന്നതും

  • കടലായിയലയുന്നതും

  • തിരയായിയുയരുന്നതും

  • ഞാനറിയുന്നു.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍