കഥകള്‍ / കവിതകള്‍

ജപമാല

സീന മാര്‍ട്ടിന്‍

ഉരുളുന്ന ജപമാല മണികളില്‍ ചേര്‍ത്തെന്റെ

സഹനങ്ങളെ ഞാന്‍ മറന്നിരുന്നു.

അമ്മതന്‍ വാത്സല്യ മുത്തുകള്‍ പോലത്

ആശ്വാസമെന്നില്‍ നിറച്ചിരുന്നു.

കാര്‍മുകില്‍ മൂടിയെന്‍ മാനസ കോവിലില്‍

ആശാകിരണം തെളിച്ചിരുന്നു.

വെയിലേറ്റു വാടിത്തളരുമ്പോളെന്നുള്ളില്‍

കുളിര്‍ത്തെന്നലായി

നിറഞ്ഞിരുന്നു.

കൂട്ടുകാരൊന്നിച്ചു ജപമാലയുമേന്തി

പള്ളിയില്‍ പോയൊരു ബാല്യകാലം

നൊമ്പര പൂക്കളാല്‍ അമ്മതന്‍ പാദത്തില്‍

പൂമഴയൊന്നു ഞാന്‍ തീര്‍ത്തിരുന്നു.

നിറമിഴിയാലെന്റെ ദുഃഖങ്ങളൊക്കെയും

അമ്മതന്‍ നെഞ്ചോടു ചേര്‍ത്തിരുന്നു.

നന്മകള്‍ കെട്ടോരിരുളിന്റെ പാതയില്‍

വഴി വിളക്കായിന്നു മാറിടട്ടേ

കാറ്റിലും കോളിലും ആടിയുലയുമ്പോള്‍

കരപറ്റാന്‍ കനിയുന്ന നാളമായി

സുന്ദര സ്വപ്നത്തിന്‍ തീരമണയുവാന്‍

നേരിന്റെ തോണിയായ് മാറിടട്ടെ

ഇരുതലയുള്ളൊരു വാളിന്‍ മുനപോലെ

ശക്തമാം ആയുധമായിടട്ടെ

കപടമീ ലോകത്തിന്‍ കുഴികളില്‍ വീഴാതെ

കവചമായ് ജപമാല മാറിടട്ടെ.

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍