കഥകള്‍ / കവിതകള്‍

വൃദ്ധ മനസ്സിന്റെ വിങ്ങലുകള്‍

Sathyadeepam

തങ്കച്ചന്‍ റ്റി, കല്ലൂര്‍ക്കുളം

വൃദ്ധസദനത്തിനുള്ളില്‍ വിതുമ്പുന്നു

ചിത്രശലഭം പോല്‍ തുടിക്കേണ്ട മനസ്സുകള്‍.

ശിഷ്ടജീവിതം തുറുങ്കില്‍പ്പെട്ടപോല്‍

നിദ്രവിട്ടകലുന്നിതെത്രയോ രാത്രികള്‍.

ഒത്തുപോകുവാന്‍ ഓര്‍മ്മകള്‍ക്കിടയിലേ-

യറ്റു പോകാ ചിറകു തേടുന്നവര്‍.

ചിരകാല സ്മരണ തന്‍ ചിത്രങ്ങളോരോന്നും

ശുഷ്‌കിച്ച നെഞ്ചില്‍ ഉറയുന്ന നൊമ്പരം.

മക്കളാരെങ്കിലും വാതില്ക്കലൊരുമാത്ര-

യെത്തി നോക്കുമെന്നാശിച്ച പകലുകള്‍.

നിശ്ചലമാകുവാനിനിയെത്ര നാളുകള്‍

നിശ്ചയമില്ലിനിയൊരു നോക്കുകാണുമോ?

കാല്‍പെരുമാറ്റവും കാത്തിരുന്നേറെനാള്‍

മന്ദീഭവിച്ചു വരയ്ക്കുന്നു കാതുകള്‍.

വെറുതെയാകുന്നതാം മോഹങ്ങളെ നിത്യം

ഉള്ളിലൊളിപ്പിച്ചോമനിക്കുന്നവര്‍.

വാര്‍ദ്ധക്യമായുസ്സിന്‍ കുറുകെയൊരുവരയതി-

നപ്പുറം പെടുന്നതൊരപരാധമാകയോ?

നാളെകള്‍ വേര്‍തിരിക്കപ്പെടും നമ്മളെ

നരവീഴുമാകാലതോതിനാല്‍ തന്നെയെ- ന്നോര്‍ക്കാതിരിക്കുന്ന മക്കള്‍ക്കു ജീവിതം

ധന്യമായി തീരുവാന്‍ നാമം ജപിപ്പവര്‍

വൃദ്ധരാം മാതാപിതാക്കള്‍ തന്‍ പ്രാര്‍ത്ഥന

നിത്യവും മക്കളെ കാക്കുന്നു കവചമായ്.

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]