കഥകള്‍ / കവിതകള്‍

നായ പുരാണം

എം.പി.

എം.പി. തൃപ്പൂണിത്തുറ

ആരും അനുസരിക്കാതായപ്പോള്‍

ഞാനൊരു നായയെ വാങ്ങി.

പ്രതിഷേധിക്കാനിടയില്ലാത്ത

അവനെക്കൊണ്ട് പറയുന്നതിനെല്ലാം

വാലാട്ടിച്ച് ഞാന്‍ തൃപ്തനായി.

എനിക്കും ചക്രവര്‍ത്തിയാകണം.

ലോകത്തെ വിറപ്പിച്ച ഒരുവന്‍

മുന്നില്‍ നിന്ന് വാലാട്ടുക

ഒരു സുഖം തന്നെയാണ്.

അങ്ങനെ എന്റെ നായക്ക്

കൈസര്‍ എന്നു പേരിട്ടും

നെപ്പോളിയന്‍ എന്ന് വിളിച്ചും

ഞാന്‍ ചക്രവര്‍ത്തിയായി.

എങ്കിലും ഹിറ്റ്‌ലറെന്ന് ഒരിക്കലും

ഞാനവനെ വിളിച്ചില്ല.

എപ്പോഴാണ് അവന് വംശബോധം

ഭ്രാന്തായി മാറുക എന്നു പറയാനാകില്ലല്ലോ.

വിശുദ്ധ അഡിലെയ്ഡ് (999) : ഡിസംബര്‍ 16

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15

കെ സി ബി സി സമ്മേളനം സമാപിച്ചു

വിശുദ്ധ ജോണ്‍ ഓഫ് ദ ക്രോസ് (1542-1591) : ഡിസംബര്‍ 14

ഇമ്മാനുവലിന്റെ വരവ് കാത്ത്