Kerala

നവ മലയാള സിനിമയെക്കുറിച്ച് ഓപ്പണ്‍ ഫോറവും ചര്‍ച്ചയും സംഘടിപ്പിച്ചു

Sathyadeepam
കണ്ട സിനിമകളും അവയുടെ ശീലങ്ങളുുമടങ്ങിയ തോട്ട് റൂട്ട്‌സ് ആണ് സിനിമയെന്നും, പുതിയ കഥകളൊന്നും ഇവിടെ ഇല്ല. ആ കഥകള്‍ തന്നെ ബോറടിപ്പിക്കാതെ അവതരിപ്പിക്കുന്ന ഒന്നാണ് എഴുത്തെന്നും ഷാഹി കബീര്‍.

കൊച്ചി: കണ്ട സിനിമകളും അവയുടെ ശീലങ്ങളുമടങ്ങിയ തോട്ട് റൂട്ട്‌സ് ആണ് സിനിമ. പുതിയ കഥകളൊന്നും ഇവിടെ ഇല്ല. ആ കഥകള്‍ തന്നെ ബോറടിപ്പിക്കാതെ അവതരിപ്പിക്കുന്ന ഒന്നാണ് എഴുത്തെന്നും ഷാഹി കബീര്‍ അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച, മലയാള ഭാഷാ വാരാചരണത്തിന്റെ നാലാം ദിവസം നവമലയാള സിനിമയെ കുറിച്ചുള്ള ഓപ്പണ്‍ ഫോറത്തില്‍ ലിയോ തദേവൂസും, ഷാഹി കബീര്‍, സുധി സി.ജെ. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പല കലാരീതികളെയും പരിപോഷിപ്പിക്കുന്ന ഒന്നാണ് സിനിമ. സിനിമയുടെ ഫ്രെയിമും വൊക്കാബുലറിയും അനന്തമാണ്.ദൃശ്യങ്ങള്‍ വെച്ചു കൊണ്ടാണ് സിനിമയില്‍ ഭാഷയുണ്ടാകുന്നതെന്നും സംവിധായകന്‍ ലിയോ തദേവൂസ് പറഞ്ഞു. ഇപ്പോള്‍ സിനിമയിലെ മാറ്റം വന്നത് വിഷ്വലൈസ്ഡ് എത്തിക്‌സിലാണ്. ഇന്ന് കഥയില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. ദൃശ്യപരമായ സൗന്ദര്യശാസ്ത്രത്തിലാണ് മാറ്റമുണ്ടായിട്ടുള്ളത്. നറേറ്റീവ് സ്ട്രക്ച്ചറിലും ആഖ്യാന ശൈലിയും ഡയലോഗും ഇന്നത്തെ സിനിമയിലും കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓപ്പണ്‍ ഫോറത്തില്‍ പ്രേക്ഷകരുമായി സംവദിക്കു കയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി സംവിധായകരായ ലിയോ തദേവൂസും, ഷാഹി കബീറും. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.അനില്‍ ഫിലിപ്പ് സി.എം.ഐ., ശ്രീഷ്മ ദിനേഷ് എന്നിവര്‍ പ്രസംഗിച്ചു.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും