International

വത്തിക്കാന്‍ സിറ്റി 2050-ല്‍ സീറോ എമിഷനിലേയ്ക്ക്

Sathyadeepam

2050 ഓടെ വത്തിക്കാന്‍ സിറ്റി രാഷ്ട്രം കാര്‍ബണ്‍ പ്രസരണം പൂര്‍ണമായി ഇല്ലാതാക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. നമ്മുടെ പ്രയാണപാതയില്‍ ഒരു മാറ്റം വരുത്താന്‍ സമയമായിട്ടുണ്ട്. മികച്ച ഭാവിയിലുള്ള പുതുതലമുറകളുടെ പ്രത്യാശ നാം കവര്‍ന്നെടുക്കരുത്. – മാര്‍പാപ്പ പറഞ്ഞു. കാലാവസ്ഥാലക്ഷ്യത്തെക്കുറിച്ചുള്ള ഒരു ഉച്ചകോടിക്കയച്ച വീഡിയോ സന്ദേശത്തിലാണ് മാര്‍ പാപ്പയുടെ പ്രഖ്യാപനം.
കാലാവസ്ഥാ വ്യതിയാനവും ഇപ്പോഴത്തെ പകര്‍ച്ചവ്യാധിയും സമൂഹത്തിലെ ദരിദ്രരും ദുര്‍ബലരുമായ ജനങ്ങളുടെ ജീവിതത്തെ ആനുപാതികമല്ലാത്ത വിധത്തില്‍ പ്രതികൂലമായി ബാധിക്കുന്നതായി സന്ദേശത്തില്‍ മാര്‍പാ പ്പ ചൂണ്ടിക്കാട്ടി. അതുകൊണ്ട് മാനവൈക്യത്തിന്റെയും കരുതലിന്റെയും ഒരു സംസ്‌കാരത്തെ നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മനുഷ്യാന്തസ്സും പൊതുനന്മയുമായിരിക്കണം ഇതിന്റെ കേന്ദ്രം. സീറോ എമിഷന്‍ സാദ്ധ്യമാക്കുക എന്നതിനു പുറമെ ജലം, ഗതാഗതം, ഊര്‍ജം, വനവല്‍ക്കരണം, മാലിന്യസംസ്‌കരണം തുടങ്ങിയ മേഖലകളിലും വത്തിക്കാന്‍ സിറ്റി രാഷ്ട്രം മാറ്റങ്ങള്‍ വരുത്തുന്നുണ്ട് – മാര്‍പാപ്പ വിശദീകരിച്ചു.

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു