International

ബെനഡിക്ട് പതിനാറാമനു ശബ്ദനഷ്ടം ഉണ്ടായിട്ടില്ലെന്നു സെക്രട്ടറി

Sathyadeepam

വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമനു ശബ്ദം നഷ്ടമായെന്നും സംസാരിക്കാന്‍ കഴിയുന്നില്ലെന്നുമുള്ള വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാന്‍സ്വീന്‍ നിഷേധിച്ചു. നവംബര്‍ 28 നു പുതിയ കാര്‍ഡിനല്‍മാര്‍ക്കൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പ, ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചിരുന്നു. അന്ന് മൈക്ക് ഉപയോഗിച്ച് അദ്ദേഹം പുതിയ കാര്‍ഡിനല്‍മാരോടു സം സാരിച്ചുവെന്നു സെക്രട്ടറി ചൂണ്ടിക്കാട്ടി. ശബ്ദം ബലഹീനമായിട്ടുണ്ടെങ്കിലും സംസാരിക്കാന്‍ തടസ്സമില്ല. അണുബാധ മൂലമുള്ള ഒരു ത്വക് രോഗം പാപ്പയ്ക്കുണ്ട്. അതു വേദനാജനകമാണെങ്കിലും ഗുരുതരമല്ല. 93 വയസ്സുകാരന്റേതായ മറ്റു പ്രശ്‌നങ്ങളൊഴിച്ചാല്‍ തൃപ്തികരമായ ആരോഗ്യാവസ്ഥയാണു അദ്ദേഹത്തിന്റേതെന്നും സെക്രട്ടറി വിശദീകരിച്ചു.

ലോകത്തിലെ ഏറ്റവും പ്രായമേറിയ വൈദികനു മാര്‍പാപ്പയുടെ പിറന്നാളാശംസ

യുദ്ധം നിര്‍ത്തണമെന്ന് ലോകമെങ്ങുമുള്ള മെത്രാന്‍ സംഘങ്ങള്‍

സി. റാണി മരിയയുടെ ജീവചരിത്ര സിനിമ സ്പെയിനിലെ 40-ൽപ്പരം തിയേറ്ററുകളിൽ

പ്രതിരോധ യുദ്ധത്തിന്റെ യുക്തി അപകടകരമെന്ന് വത്തിക്കാന്‍

ലോകത്തില്‍ നിന്ന് വേര്‍പ്പെട്ട ഒരു സംശുദ്ധ സഭ ഇല്ല