ജറുസലേമിലെ ലാറ്റിന്‍ കത്തോലിക്കാ പാത്രിയര്‍ക്കീസ് കാര്‍ഡിനല്‍ പിയര്‍ബാറ്റിസ്റ്റ് പിസബല്ലായും ഓര്‍ത്തഡോ ക്‌സ് സഭയുടെ ജറുസലേം-പലസ്തീന്‍-ജോര്‍ദാന്‍ പാത്രിയർ ക്കീസ് തിയോഫിലോസ് മൂന്നാമനും പലസ്തീനിലെ ഗാസാ മുനമ്പ് ഒരുമിച്ചു സന്ദര്‍ശിച്ചു.
വലിയ ദുരിതങ്ങള്‍ നേരിടുന്ന ഗാസായിലെ ക്രൈസ്തവകുടംബങ്ങളോടു മാത്രമല്ല, സകലരോടുമുള്ള അജപാലന ഉത്തരവാദിത്വത്തിന്റെ ഭാഗ മായിരുന്നു ഇരു സഭാനേതാക്കളുടെയും സന്ദര്‍ശനമെന്ന് സഭാധികാരികള്‍ അറിയിച്ചു. നഗരത്തിലെ ഏക ക്രൈസ്തവ ദേവാലയമായ ഹോളി ഫാമിലി കത്തോലിക്കാ പള്ളിയില്‍ രണ്ടു പാത്രിയര്‍ക്കീസുമാരും പ്രാര്‍ഥന നടത്തി. സഭ ഗാസയ്ക്കു നല്‍കുന്ന മുന്‍ഗണനയാണ് ഈ സന്ദര്‍ശനത്തിലൂടെ വ്യക്തമാകുന്നതെന്നു പാത്രിയര്‍ക്കീസുമാര്‍ പറഞ്ഞു.