International

ബിഷപ്പിന്‍റെ വസതി ഭിന്നശേഷിക്കാരുടെ അഭയകേന്ദ്രമാക്കുന്നു

Sathyadeepam

അമേരിക്കയിലെ ടക്സണ്‍ രൂപതയുടെ മെത്രാന്‍റെ അരമന മുതിര്‍ന്നവരായ ഭിന്നശേഷിക്കാരുടെ അഭയഭവനമാക്കി മാറ്റുന്നു. 7200 ച. അടി വിസ്തീര്‍ണമുള്ള ഈ കെട്ടിടം 1960 കളില്‍ നിര്‍മ്മിച്ചതാണ്. കുറെക്കാലം അതു രൂപതയുടെ സെമിനാരി ആയിരുന്നു. ഒരാള്‍ക്കു താമസിക്കാന്‍ ഇത്ര വലിയ വീടു വേണ്ട എന്നതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നു ബിഷപ് എഡ്വേര്‍ഡ് വീസെന്‍ബര്‍ഗര്‍ അറിയിച്ചു. ഒരാള്‍ സംഭാവന ചെയ്ത ചെറിയൊരു വീട്ടിലേയ്ക്കു താന്‍ താമസം മാറ്റുകയാണെന്നും ബിഷപ് അറിയിച്ചു. അഭയഭവനമാക്കുന്നതിനുള്ള നവീകരണ പ്രവൃത്തികള്‍ നാലു മാസങ്ങള്‍ കൊണ്ടു പൂര്‍ത്തിയാക്കാനാണു ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല