International

ഏഴു നിക്കരാഗ്വന്‍ വൈദികര്‍ വത്തിക്കാനിലെത്തി

Sathyadeepam

ഡാനിയല്‍ ഒര്‍ട്ടേഗായുടേയും ഭാര്യ റോസാരിയോയുടെയും ഏകാധിപത്യ ഭരണം നടക്കുന്ന നിക്കരാഗ്വയില്‍ നിന്ന് 7 വൈദികര്‍ വത്തിക്കാനിലേക്ക് പോയതായി സ്ഥിരീകരിച്ചു.

ഏഴ് വൈദികര്‍ നിക്കരാഗ്വ വിട്ടെന്നും അവര്‍ സുരക്ഷിതമായി എത്തിയെന്നും പരിശുദ്ധ സിംഹാസനം അവരെ സ്വീകരിച്ചു എന്നും നിക്കരാഗ്വ അറിയിച്ചു.

ജൂലൈ 26 നുശേഷം ഒമ്പതോളം വൈദികരെ ഭരണകൂടം തടവിലാക്കിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇവരില്‍ ഏഴു പേരാണ് ഇപ്പോള്‍ വത്തിക്കാനിലേക്ക് പോയതായി അറിയിച്ചതെന്ന് കരുതുന്നു.

നിക്കരാഗ്വയില്‍ നിന്ന് വത്തിക്കാനിലേക്ക് അഭയം തേടിയെത്തുന്ന രണ്ടാമത്തെ വൈദിക സംഘമാണിതെന്ന് വത്തിക്കാന്‍ ന്യൂസ് അറിയിച്ചു. 2022 ലും 23 ലുമായി 5 സംഘം വൈദികര്‍ അമേരിക്കയിലേക്ക് പലായനം ചെയ്തിരുന്നു.

നിക്കരാഗ്വ ഭരണകൂടം 26 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു ജയിലില്‍ അടച്ചിരുന്ന ബിഷപ്പ് അല്‍വാരസും കഴിഞ്ഞവര്‍ഷം വത്തിക്കാനില്‍ പ്രവാസ ജീവിതം ആരംഭിച്ചിരുന്നു.

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു