ശാസ്ത്രവും സഭയും

വിശുദ്ധ മനസ്സും വിശുദ്ധ ശരീരവും

Sathyadeepam

ഫാ. ഡോ. അഗസ്റ്റിൻ പാംപ്ലാനി CST

മൊഴിമാറ്റം : ടോം

മനുഷ്യന്റെ മനസ്സും ശരീരവും തമ്മിലുള്ള ബന്ധം, ശാസ്ത്രവും മതവും തമ്മിലുള്ള ചര്‍ച്ചയിലെ ഒരു പ്രധാന വിഷയമാണ്. മനുഷ്യനും മറ്റു ജീവികളും തമ്മിലുള്ള ബന്ധം പരിണാമത്തിലൂടെ സംഭവിച്ച ഒരു കാര്യമാണ് എന്ന ചിന്ത ഈ കാലഘട്ടത്തില്‍ ശക്തമായതിനാല്‍ മനസ്-ശരീരബന്ധത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. മതപരമായ അനുഭവങ്ങള്‍ മനസ്സിലാക്കുന്നതിനും ഈ വിഷയം വളരെ പ്രധാനമാണ്. മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തില്‍ പരമ്പരാഗതമായ വീക്ഷണങ്ങളില്‍ ഒന്നായ ഭൗതികവാദം ഇപ്പോള്‍ നിലനില്‍ക്കുന്ന ഒന്നല്ലെന്ന് നമ്മള്‍ കഴിഞ്ഞ ലേഖനത്തില്‍ കണ്ടു.

ശാസ്ത്രജ്ഞനും തത്വചിന്തകനുമായ ക്രിസ്ത്യന്‍ ഡി ക്വിന്‍സി മനസ്-ശരീരബന്ധത്തിന് ശാസ്ത്രീയവും മതപരവുമായ ഒരു പരിഹാരം നല്‍കുന്നുണ്ട്. എല്ലാ ജീവികള്‍ക്കും എല്ലാ വസ്തുക്കള്‍ക്കും ഒരുതരം ആന്തരികതയുണ്ട് എന്നതാണ് ഈ പുതിയ സിദ്ധാന്തം. ഇതിനര്‍ഥം മനസ്സിനും തലച്ചോറിലെയും ശരീരത്തിലെയും അവയവങ്ങള്‍ക്കും ഒരു പരിധി വരെ ഈ ആന്തരികത ഉണ്ടെന്നാണ്.

എല്ലാ വസ്തുക്കള്‍ക്കും അനുഭവപരമായ ഒരു വശം ഉള്ളതുകൊണ്ട് തന്നെ ഏറ്റവും ലളിതമായ വസ്തുക്കളിലും ഏറ്റവും സങ്കീര്‍ണ്ണമായ ജീവികളിലും മനസ്സിന്റെ സാന്നിധ്യമുണ്ട്.

ഈ കാഴ്ചപ്പാട് മനസ്സും ശരീരവും തമ്മിലുള്ള വേര്‍തിരിവ് ഒഴിവാക്കുക മാത്രമല്ല, പ്രപഞ്ചത്തിന്റെ മുഴുവന്‍ ആത്മീയമാനത്തെയും അടിവരയിടുന്നു.

ഈ മേഖലയിലെ മറ്റ് സമീപകാല പ്രവണതകളും പ്രകൃതിക്ക് അന്തര്‍ലീനമായ അര്‍ഥവും ലക്ഷ്യവും മൂല്യവും ഉണ്ടെന്ന് സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍, റോമാക്കാര്‍ക്ക് എഴുതിയ ലേഖനം എട്ടാം അധ്യായത്തില്‍ പറയുന്ന വിശുദ്ധ പൗലോസിന്റെ പ്രപഞ്ചവീക്ഷണം ഓര്‍മ്മയില്‍ വരുന്നു, 'സകല സൃഷ്ടികളും ദൈവമക്കളായി തങ്ങളുടെ വീണ്ടെടുപ്പിനായി പ്രസവവേദനയില്‍ നെടുവീര്‍പ്പിടുന്നു.'

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പിൻവലിച്ചു

ട്രംപിനെതിരെ അമേരിക്കന്‍ കത്തോലിക്കാ മെത്രാന്മാര്‍

ബിഷപ്പ് മത്യാസ് കാപ്പില്‍ ദര്‍ശനികനായ മിഷനറി: മോണ്‍. കായാവില്‍

രാജസ്ഥാനില്‍ കത്തോലിക്കാ സ്‌കൂളിന്റെ അംഗീകാരം പിന്‍വലിച്ചു

അര്‍ജന്റീനിയന്‍ മെത്രാന്റെ നാമകരണനടപടികള്‍ പിന്‍വലിച്ചു