CATplus

പ്രിയതമന്നരികെയന്നൊരുനാൾ

Sathyadeepam

കവിത

ഷീല ജോര്‍ജ്ജ് മണവാളന്‍

അതിദീനമായൊരു രോദനനാദമെന്‍
ആത്മാവിനുള്ളം നിറഞ്ഞു നിന്നൂ
ആകുലചിത്തയായ് നിന്‍മുഖം നോക്കി ഞാന്‍
അരികെയിരുന്നന്ന് മൂകയായി-
ആരൊക്കെയോ വന്നുവെന്നൊന്നുമറിയാതെ
അതിന്‍ ആരവങ്ങളൊന്നുമേശിടാതെ
ആള്‍ക്കൂട്ടമദ്ധ്യേ തനിച്ചങ്ങിരുന്നൂ ഞാന്‍
ആകെ വിതുമ്പും മനസ്സുമായി
അഴലിന്‍റെ ആധിയില്‍ മനമാകെ ആണ്ടുപോയ്
അതിലുരുകിത്തീര്‍ന്നുവെന്‍ ഹൃത്തടം
അകാലത്തിലെന്നെ പിരിഞ്ഞെങ്ങ് പോയ്നീ
അപാരതയിലെങ്ങോ പോയ്മറഞ്ഞോ?
ആറടിമണ്ണില്‍ നീ ഗാഢമുറങ്ങവെ
ആടിയുലഞ്ഞാരും കാണാതെയെന്‍ മനം
ആശ്വാസമോതുവോര്‍ വിടചൊല്ലിമായവെ
ആരുണ്ടെനിയ്ക്കിനി എന്നോര്‍ത്തു തേങ്ങി ഞാന്‍
അടക്കുവാനാവാത്തൊരെന്നാത്മ നൊമ്പരം
ആര് തീര്‍ക്കും എന്‍റെ തമ്പുരാനേ
ആരുണ്ടെനിയ്ക്കിന്നൊരഭയം നീയല്ലാതെ
ആശ്രിത വത്സലാ കരുണാമയാ!

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വളരുന്ന ഈ കാലത്ത്, മനുഷ്യന്റെ ആത്മാവിനും വിവേചനബുദ്ധിക്കും എന്ത് പ്രസക്തിയാണുള്ളത്?

പൗരോഹിത്യത്തില്‍ പരസ്പരം താങ്ങ് & തണല്‍

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 71]

🧠✨ ദൈവത്തിന്റെ ചിന്തകളിൽ എന്തായിരിക്കും? സയൻസ് പറയുന്ന ആ 'മാസ്' രഹസ്യം!

ഭയവും പ്രീണനവും : സ്വേച്ഛാധിപത്യത്തിന്റെ വ്യാപാരമുദ്രകള്‍ ജനാധിപത്യത്തിലേക്കും കുടിയേറുമ്പോള്‍