പാപ്പ പറയുന്നു

രോഗീപരിചരണം സഭാദൗത്യത്തിന്റെ അവിഭാജ്യ ഭാഗം

Sathyadeepam

ശരീരത്തിലും ആത്മാവിലും കഷ്ടതയനുഭവിക്കുന്ന ആളുകളോടു സവിശേഷവാത്സല്യം പ്രകടിപ്പിക്കുക എന്നത് യേശുവിന്റെ മുന്‍ഗണനയാണ്. വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും അവിടുന്ന് അതു പ്രായോഗികമാക്കി. ശിഷ്യന്മാര്‍ അതു കാണുകയും അതിനു സാക്ഷ്യം വഹിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ തന്റെ ദൗത്യത്തിന്റെ വെറും കാഴ്ചക്കാര്‍ മാത്രമാകരുതെന്ന് അവിടുന്ന് കരുതി. അവരെ അവിടുന്ന് തന്റെ ദൗത്യത്തില്‍ പങ്കാളികളാക്കി. അവിടുന്ന് അവരെ അയക്കുകയും രോഗികളെ സൗഖ്യപ്പെടുത്താനും പിശാചുക്കളെ പുറത്താക്കാനുമുള്ള അധികാരം അവര്‍ക്കു നല്‍കുകയും ചെയ്തു.
രോഗികളെ പരിചരിക്കുക എന്നതു സഭയെ സംബന്ധിച്ച് ഒരു ഐച്ഛിക പ്രവര്‍ത്തനമല്ല. സഭയുടെ പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യഭാഗമാണ് അത്. സഹനമനുഭവിക്കുന്ന മനുഷ്യവംശത്തിനു ദൈവത്തിന്റെ ആര്‍ദ്രത എത്തിച്ചുകൊടുക്കുക എന്നതാണ് ഈ ദൗത്യം. പകര്‍ച്ചവ്യാധിയുടെ ഫലമായി ലോകമെങ്ങും സംജാതമായിരിക്കുന്ന പുതിയ സാഹചര്യം സഭയുടെ ഈ ദൗത്യത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു.

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു