International

ഹോങ്കോംഗ് ബിഷപ് 3 പതിറ്റാണ്ടുകള്‍ക്കൊടുവില്‍ ചൈനയില്‍

Sathyadeepam

ഹോങ്കോംഗ് ബിഷപ് സ്റ്റീഫന്‍ ചൗ ചൈനയുടെ തലസ്ഥാനമായ ബീജിംഗിലെത്തി. ചൈനയും വത്തിക്കാനും തമ്മിലുള്ള ബന്ധം സുഗമമല്ലാ ത്ത പശ്ചാത്തലത്തില്‍ ചരിത്രപരമായ പ്രാധാന്യമുള്ളതാണ് ഈ സന്ദര്‍ശനം. മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു സന്ദര്‍ശനം. ബിഷപ് ചൗവിനെ 2021-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നിയമിച്ചത്.

ചൈനയുടെ കീഴില്‍ സ്വയംഭരണാവകാശമുള്ള പ്രദേശമായ ഹോങ്കോംഗില്‍ ചൈനയില്‍നിന്നു ഭിന്നമായി മതസ്വാതന്ത്ര്യമുണ്ട്. ഹോങ്കോംഗിനു മേല്‍ നിയന്ത്രണം വര്‍ധിപ്പിക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങള്‍ ഹോങ്കോംഗ് ജനതയില്‍നിന്നു പ്രതിഷേധവും ഉണ്ടാക്കുന്നുണ്ട്.

ചൈന സന്ദര്‍ശിക്കുന്ന ഈശോസഭാംഗം കൂടിയായ ബിഷപ് ചൈനയിലെ സുപ്രസിദ്ധ മിഷണറിയായിരുന്ന ഈശോസഭാംഗം ഫാ. മത്തെയോ റിച്ചിയുടെ കബറിടം സന്ദര്‍ശിക്കും. വത്തിക്കാന്റെ അനുമതി കൂടാതെ ചൈന ഒരു മെത്രാനെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കെയാണ് വത്തിക്കാനോടു വിധേയത്വം പുലര്‍ത്തുന്ന ഹോങ്കോംഗ് ബിഷപ് ചൈനയിലെത്തുന്നത്.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16