International

ഹെയ്തിയില്‍ ഒരു വൈദീകനും 6 സന്യസ്തരും ബന്ദികളായി

Sathyadeepam

കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ തലസ്ഥാനത്ത് തിരുഹൃദയ സന്യാസ സമൂഹത്തിലെ 6 സന്യസ്തരെയും ഒരു വൈദീകനെയും സായുധസംഘം തട്ടിക്കൊണ്ടുപോയി. ഇവരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കണം എന്ന് ഹെയ്തിയിലെ സഭ അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്ത് അരക്ഷിതാവസ്ഥ തുടരുകയാണെന്നും സഭ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 18 ന് തലസ്ഥാനനഗരിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ബിഷപ്പ് പിയര്‍ ദുമാസിന് പരിക്കേറ്റിരുന്നു. അദ്ദേഹം രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കപ്പെട്ടു.

രാഷ്ട്രീയ അനിശ്ചിതത്വമാണ് അരക്ഷിതാവസ്ഥയ്ക്ക് കാരണം. മാഫിയ സംഘങ്ങള്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ അഴിഞ്ഞാടുന്നു. ഇവര്‍ മോചനദ്രവ്യം ലക്ഷ്യമാക്കിയാണ് വൈദീകരെയും സന്യസ്തരെയും തട്ടിക്കൊണ്ടുപോകുന്നത്.

ശ്രദ്ധ ക്രിസ്തുവിന്...

നോക്കുക, ചുറ്റുമുണ്ടാകാം, കാര്‍ലോമാര്‍!

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ