International

ബൈഡനും പാപ്പയും ഫോണില്‍ സംസാരിച്ചു

Sathyadeepam

ഫ്രാന്‍സിസ് മാര്‍പാപ്പയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ടെലിഫോണില്‍ ഇസ്രായേലിലെയും ഗാസയിലെയും സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് പത്രക്കുറിപ്പില്‍ അറിയിച്ചു. 20 മിനിറ്റ് നേരം ഇരുവരും ചര്‍ച്ച നടത്തിയതായി വത്തിക്കാന്‍ പത്രക്കുറിപ്പിലും സൂചിപ്പിച്ചിരുന്നു. ഇസ്രായേലി പൗരന്മാര്‍ക്കെതിരെ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണത്തെ ബൈഡന്‍ അപലപിച്ചുവെന്നും അതേസമയം ഗാസയിലെ പൗരസമൂഹത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയതായും വൈറ്റ് ഹൗസ് വിശദീകരിച്ചു. മധ്യപൂര്‍വദേശത്തെ സാഹചര്യം കൂടുതല്‍ ഗുരുതരമാകാതെ നോക്കുകയും സുസ്ഥിരമായ സമാധാനം ഈ മേഖലയില്‍ സ്ഥാപിക്കുകയും ചെയ്യേണ്ടതാണെന്നു പാപ്പ പറഞ്ഞു.

വിശുദ്ധ ഡോമിനിക് സിലോസ് (1000-1073) : ഡിസംബര്‍ 20

മോൺ.  ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചു

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200