പല പ്രമുഖരും സത്യദീപവുമായി ബന്ധപ്പെടുകയും അതിൽ എഴുതുകയും അതിലൂടെ അവരുടെ ആശയ ആവിഷ്കരണ വൈഭവം പ്രകടിപ്പിക്കുകയും ചെയ്തിട്ടുള്ളത് ഓർമ്മയിലുണ്ട്.
സത്യദീപത്തിന് വലിയ ഒരു സേവന പാരമ്പര്യം പറയാനു ണ്ടെന്ന് എനിക്ക് തോന്നുന്നു. ചെറുപ്പകാലത്ത് വിശ്വാസത്തിന്റെ കാര്യത്തിലൊക്കെ കുറച്ച് ഇടർച്ചകൾ പറ്റിയ ഒരാളായിരുന്നു ഞാൻ. പള്ളിയിൽ പോകാനൊന്നും താത്പര്യം കാണിക്കാതെ കുറെ നാൾ ഞാൻ നടന്നിരുന്നു. ഇടയിൽ ഒരു ധ്യാനം കൂടിയതിനുശേഷമാണ് എനിക്കൊരു പരിവർത്തനം വന്നത്. എന്റെ വിശ്വാസം ആഴപ്പെടുന്നതും ബൈബിൾ വായനയ്ക്കും പഠനങ്ങൾക്കുമായി ഞാൻ കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങിയതുമൊക്കെ അതിനെ തുടർന്നാണ്.
എന്റെ ഈ മാനസിക പരിവർത്തനത്തെക്കുറിച്ച് ആ കാലഘട്ടത്തിൽ ഞാനൊരു അനുഭവസാക്ഷ്യം എഴുതി യിരുന്നു. മുരിങ്ങൂരിൽ പങ്കുകൊണ്ട ധ്യാനത്തെ തുടർന്നായിരുന്നു പരിവർ ത്തനം. അത് ഞാൻ തുറന്നു എഴുതിയത് സത്യദീപത്തിന് അയച്ചുകൊടുത്തു.
അന്ന് തേലക്കാട്ടച്ചൻ ആയിരുന്നു പത്രാധിപർ. അദ്ദേഹം അത് മുൻ പേജിൽ തന്നെ വളരെ പ്രാധാന്യത്തോടുകൂടി അതു കൊടുത്തിരുന്നത് ഞാൻ ഓർക്കുന്നു.
പിന്നീട് ധാരാളം ലേഖന ങ്ങളും കവിതകളും സത്യദീപത്തിൽ ഞാൻ എഴുതിയിട്ടുണ്ട്. ഇപ്പോഴും വല്ലപ്പോഴുമൊക്കെ എഴുതാറുണ്ട്.
അതിലുപരി പല പ്രമുഖരും സത്യദീപവുമായി ബന്ധപ്പെടുകയും അതിൽ എഴുതുകയും അതിലൂടെ അവരുടെ ആശയ ആവിഷ്കരണ വൈഭവം പ്രകടിപ്പിക്കുകയും ചെയ്തിട്ടുള്ളത് ഓർമ്മയിലുണ്ട്. അതുകൊണ്ട് സത്യദീപം നമ്മുടെ സമുദായത്തിനും പൊതുവെ മലയാളികൾക്കും ചെയ്തിട്ടുള്ള സേവനം വളരെ നിർണ്ണായകമാണ്, എടുത്തു പറയാവുന്നതാണ്.
100 വർഷം തികയുന്ന ഈ അവസര ത്തിൽ ഞാൻ സത്യദീപത്തെ ഹാർദമായി അഭിനന്ദിക്കുകയും സമൂഹത്തിന് ചെയ്തിട്ടുള്ള സേവനത്തെ ആദരപൂർവം അനുസ്മരിക്കുകയും ചെയ്യുന്നു.