വി. വിന്‍സെന്റ് ഡി പോളിനെ നിരീശ്വരര്കൂടി പ്രകീര്‍ത്തിക്കുന്നുണ്ട്. പലരും ജ്ഞാനപിതാക്കളോടു പ്രാര്‍ത്ഥനയെയും ആദ്ധ്യാത്മികാഭ്യാസങ്ങളെയും പറ്റി സംസാരിക്കാറുണ്ടെങ്കിലും പരസ്നേഹ പ്രവൃത്തികളുടെ അവഗണന കൊണ്ടു തങ്ങള്‍ നശിക്കുമോ എന്ന് അന്വേഷിക്കാറില്ല. "സഹോദരസ്നേഹത്തെ ഇല്ലാതാക്കുന്ന അസൂയ വര്‍ജ്ജിക്കുക." 1660-ല്‍ മരിച്ച വിന്‍സെന്റിനെ പതിമൂന്നാം ലെയോ മാര്‍പാപ്പ എല്ലാ പരസ്നേഹ പ്രവൃത്തികളുടെയും മധ്യസ്ഥനായി നിയമിച്ചു.