ആഥെന്സില് ഒരു കുലീന കുടുംബത്തിലാണു ഗൈല്‍സ് ജനിച്ചത്. അദ്ദേഹത്തിന്റെ പാണ്ഡിത്യവും പരിശുദ്ധിയും പ്രശംസാ വിഷയമാകുന്നതു കണ്ടപ്പോള്‍ അദ്ദേഹം സ്വദേശത്തുനിന്നു ഫ്രാന്‍സിലേയ്ക്ക് ഏകാന്തത തിരക്കി യാത്ര പുറപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതം നമ്മോട് ഒന്നേ പറയുന്നുള്ളൂ, "ഏകാന്തതയില്‍ ധ്യാനിച്ചു ശീലിക്കുന്നവരാണു വിശുദ്ധരാകുക."