ജപമാലഭക്തി ആദ്യം പ്രസംഗിച്ചതു 13-ാം ശതാബ്ദത്തില്‍ വി. ഡൊമിനിക്കാണ്. തുര്‍ക്കികള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ വി. പിയൂസ് പഞ്ചമനും ഭക്തജനങ്ങളും ജപമാല ചൊല്ലി പ്രാര്ത്ഥിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി ക്രിസ്ത്യന്‍ സൈന്യം ജയിക്കുകയും ക്രിസ്ത്യാനികളെ മോചിപ്പിക്കുകയും ചെയ്തു. ഈ വിജയത്തിന്റെ വാര്‍ഷികമാണു ജപമാല തിരുനാളായി ഇന്നു നാം ആചരിക്കുന്നത്. 13-ാം ലെയോണ്‍ മാര്‍പാപ്പ ഒക്ടോബര്‍ മാസം ജപമാലമാസമായി പ്രഖ്യാപിച്ചു.