335 മുതല്‍ ജെറുസലേമിലും അഞ്ചും ആറും നൂറ്റാണ്ടു മുതല്‍ ഗ്രീക്ക് സഭയിലും ലത്തീന്‍ സഭയിലും കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍ കൊണ്ടാടിത്തുടങ്ങി. കോണ്‍സ്റ്റന്‍റയില്‍ ചക്രവര്‍ത്തിക്കുണ്ടായ ദര്‍ശനമാണ് ഈ തിരുനാളിനുള്ള ഒരു കാരണം. 326-ല്‍ ഹെലേനാ രാജ്ഞി യഥാര്‍ത്ഥ കുരിശു കണ്ടുപിടിച്ചതും തിരുനാളിന്‍റെ പ്രചരണത്തിനു കാരണമായി.