യുദ്ധവും വിശ്വാസവും [04]

രക്തസാക്ഷിയായ വി. ജോസ് സാഞ്ചെസിന്റെ കഥ
യുദ്ധവും വിശ്വാസവും [04]
Published on

ബാല നോവല്‍ 03 | നെവിന്‍ കളത്തിവീട്ടില്‍

ആഹാരം തയ്യാറാക്കി കഴിഞ്ഞപ്പോഴാണ് മമ്മ അത് ശ്രദ്ധിച്ചത്. ഇത്രയും നേരമായിട്ടും ജോസിനെ അവന്റെ മുറിയുടെ വെളിയിലേക്കു കണ്ടില്ല. സാധാരണഗതിയില്‍ മുറ്റത്തും, കുതിരയുടെ ആലയിലും അതുമല്ലെങ്കില്‍

ഫാദര്‍ ഇഗ്‌നേഷ്യസിന്റെ കൂടെ മുറിയിലോ ഓടിച്ചാടി നടക്കുന്ന ജോസ് ഇപ്പൊള്‍ ശബ്ദമൊന്നും ഉണ്ടാക്കാതെ മുറിക്കുള്ളില്‍. സംശയം തോന്നിയ മമ്മ മുറിയുടെ വാതില്‍ പാതിതുറന്ന് ഉള്ളിലേക്ക് നോക്കി.

എന്തോ കാര്യമായ എഴുത്തിലാണ് ജോസ്. തെറ്റിപ്പോയതു കൊണ്ട് ചുരുട്ടിയെറിഞ്ഞ ഒരു കടലാസു കഷ്ണം മമ്മയുടെ കാലിന്റെ അടുത്തുവന്നു വീണു. മമ്മ മെല്ലെ കുനിഞ്ഞ് ആ കടലാസു കരസ്ഥമാക്കി രഹസ്യമായി അതു വായിച്ചു.

ജോസിന്റെ വട്ടമൊപ്പിച്ച ഉരുണ്ട കൈയക്ഷരത്തിലും അക്ഷരപിശാചുകള്‍ തെറ്റിച്ച വാക്കുക്കള്‍ കൂട്ടിവായിച്ച മമ്മ ഞെട്ടി. സെന്ന്യോര്‍ റാമിറെസിനുള്ള കത്തായിരുന്നു അത്.

ഡിയര്‍ സെന്ന്യോര്‍ റാമിറെസ്,

എന്റെ പേര് ജോസ് സാഞ്ചേസ്, എനിക്ക് ഇപ്പോള്‍ പതിനാല് വയസ്സു മാത്രമാണ് പ്രായം. എന്നാല്‍ എന്റെ രണ്ടു ചേട്ടന്മാരെ പോലെ ഞാനും ക്രിസ്റ്ററോസ് ആര്‍മിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നു. എനിക്കു തോക്കു കൈകാര്യം ചെയാനുള്ള പ്രായം ആയില്ല

എന്നു തോന്നുന്നുണ്ടെങ്കില്‍ മറ്റു രീതിയിലുള്ള സഹായങ്ങള്‍ ചെയ്യാന്‍ സാധിക്കും. കുതിരകളെ നോക്കാനും, വെള്ളം എത്തിക്കാനും ഞാന്‍ സഹായിക്കാം.

എനിക്ക് പാചകം ചെയ്യാനും കുറെയൊക്കെ അറിയാം. ദയവുചെയ്ത് എന്നെയും നിങ്ങളുടെ ആര്‍മിയില്‍ എടുക്കുമോ?

എന്ന്,

ജോസ് സാഞ്ചേസ്, ഡെല്‍ റിയോ

മമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ അത് പപ്പയെ കാണിച്ചു. അന്ന് ഉച്ചഭക്ഷണത്തിനിരിക്കുമ്പോള്‍ പപ്പാ ജോസിനോട് ഇതേക്കുറിച്ചു ചോദിച്ചു. അവന്‍ ചെറിയ ഭയത്തോടെ തന്റെ ആഗ്രഹം പറഞ്ഞു.

എന്നാല്‍ അവനെ അതിശയിപ്പിച്ചു കൊണ്ട് പപ്പാ പറഞ്ഞു, 'നിന്റെ കത്ത് അവര്‍ അംഗീകരിക്കുകയാണെങ്കില്‍ നിനക്ക് ആര്‍മിയില്‍ ചേരാം.'

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org