വി. യോഹന്നാൻ - Chap.12 [2of3]

വി. യോഹന്നാൻ - Chap.12 [2of3]
Published on
  • യോഹന്നാന്‍ 12:15 ല്‍ പറയുന്നത് വിശുദ്ധ ലിഖിതം നിറവേറുകയാണെന്ന് യേശുവിന്റെ ശിഷ്യര്‍ക്ക് മനസ്സിലായില്ല. പിന്നെ എപ്പോഴാണ് അവര്‍ അത് മനസ്സിലാക്കിയത്?

    - സീയോന്‍ പുത്രീ എന്നു തുടങ്ങുന്ന വിശുദ്ധലിഖിതം നിറവേറുകയാണെന്ന് അത് സംഭവിക്കുമ്പോള്‍ യേശുവിന്റെ ശിഷ്യര്‍ക്ക് മനസ്സിലായില്ല. എന്നാല്‍ യേശു മഹത്വം പ്രാപിച്ചപ്പോള്‍ അവനെപ്പറ്റി ഇക്കാര്യങ്ങള്‍ എഴുതപ്പെട്ടിരുന്നുവെന്നും അവനുവേണ്ടി ഇവയെല്ലാം ചെയ്തുവെന്നും അവര്‍ അനുസ്മരിച്ചു (12:16)

  • അവന്‍ ഈ അടയാളം പ്രവര്‍ത്തിച്ചെന്നു കേട്ടതുകൊണ്ടു കൂടിയാണ് ജനക്കൂട്ടം അവനെ സ്വീകരിക്കാന്‍ വന്നത്. ഏത് അടയാളം?

    - ലാസറിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചത്(12:17)

  • ലാസറിനെ ഉയിര്‍പ്പിച്ചു എന്നതിന് ആരാണ് സാക്ഷ്യം നല്‍കിയതായി യോഹ. 12: 17ല്‍ പറയുന്നത്?

    - അവനോടൊപ്പമുണ്ടായിരുന്ന ജനക്കൂട്ടം സാക്ഷ്യം നല്‍കിയിരുന്നു (12:18)

  • ''നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നു കാണുന്നില്ലേ? നോക്കൂ ലോകം അവന്റെ പിന്നാലെ പോയിക്കഴിഞ്ഞു.'' ആരുടെ വാക്കുകള്‍?

    - ഫരിസേയര്‍ പരസ്പരം പറഞ്ഞതാണിത് (12:19)

  • പീലിപ്പോസ് എവിടെ നിന്നുള്ളവനായിരുന്നു?

    - ഗലീലിയിലെ ബേത്‌സഥായില്‍ നിന്നുള്ളവന്‍ (12:21)

  • തിരുനാളില്‍ ആരാധിക്കാന്‍ വന്നവരില്‍ ആരാണ് പീലിപ്പോ സിന്റെ അടുത്ത് ചെന്ന് യേശുവിനെ കാണണമെന്ന് പറഞ്ഞത്?

    - ഏതാനും ഗ്രീക്കുകാര്‍ (12:20)

  • ''പ്രഭോ ഞങ്ങള്‍ യേശുവിനെ കാണാന്‍ ആഗ്രഹിക്കുന്നു'' ആര് ആരോട് പറഞ്ഞു?

    - ഏതാനും ഗ്രീക്കുകാര്‍ പീലിപ്പോസിനോട് പറഞ്ഞു (12:21)

  • ഏതാനും ഗ്രീക്കുകാര്‍ യേശുവിനെ കാണാന്‍ ആഗ്രഹിക്കുന്ന കാര്യം പീലിപ്പോസിനെ അറിയിച്ചപ്പോള്‍ പീലിപ്പോസ് ഈ വിവ രം ആരെ അറിയിച്ചു?

    - അന്ത്രയോസിനെ അറിയിച്ചു (12:22)

  • ഗ്രീക്കുകാര്‍ യേശുവിനെ കാണാന്‍ ആഗ്രഹിക്കുന്ന കാര്യം യേശുവിനെ അറിയിച്ചത് ആര്?

    - അന്ത്രയോസും പീലിപ്പോസും കൂടി യേശുവിനെ അറിയിച്ചു (12:22)

  • ഏതാനും ഗ്രീക്കുകാര്‍ യേശുവിനെ കാണാന്‍ ആഗ്രഹിക്കുന്ന കാര്യം അറിയിച്ച പ്പോള്‍ യേശുവിന്റെ മറുപടി എന്തായിരുന്നു?

    -മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു (12:23)

  • യോഹ. 12:24 അനുസരിച്ച് വളരെ ഫലം പുറപ്പെടുവിക്കാന്‍ എങ്ങനെയാവണമെന്നാണ് യേശു പഠിപ്പിക്കുന്നത്?

    - സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഗോതമ്പുമണി നിലത്തു വീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും (12:24)

  • തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ എന്തുചെയ്യുന്നു എന്നാണ് യേശു പഠിപ്പിച്ചത് ?

    - അത് നഷ്ടപ്പെടുത്തുന്നു (12:25)

  • ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ ........... അതിനെ കാത്തു സൂക്ഷിക്കും. പൂരിപ്പിക്കുക?

    - നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും (12:25)

  • എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്തു ചെയ്യട്ടെ എന്നാണ് യേശു പറയുന്നത്?

    - എന്നെ അനുഗമിക്കട്ടെ (12:26)

  • എപ്പോഴാണ് ഞാന്‍ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും. എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും എന്ന് യേശു പറയുന്നത്?

    - എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ അപ്പോള്‍ (12:26)

  • എന്നെ ശുശ്രൂഷിക്കുന്നവനെ ആര് ബഹുമാനിക്കും എന്നാണ് യേശു പറയുന്നത്?

    - പിതാവ് ബഹുമാനിക്കും (12:26)

  • ഇപ്പോള്‍ എന്റെ ആത്മാവ് ........... പൂരിപ്പിക്കുക?

    - അസ്വസ്ഥമായിരിക്കുന്നു (12:27)

  • ഞാന്‍ എന്തു പറയേണ്ടു? പിതാവേ ഈ ........... എന്നെ രക്ഷിക്കണമേ? പൂരിപ്പിക്കുക.

    - മണിക്കൂറില്‍ നിന്ന് (12:27)

  • ഈ മണിക്കൂറില്‍ നിന്ന് രക്ഷിക്കണമേ! എന്ന് പറഞ്ഞിട്ട് യേശു എങ്ങനെയാണ് സ്വയം ആശ്വസിക്കുന്നത്?

    - അല്ല ഇതിനു വേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്ക് ഞാന്‍ വന്നത്' എന്നു പറഞ്ഞാണ് യേശു ആശ്വസിക്കുന്നത് (12:27)

  • അപ്പോള്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി എപ്പോള്‍?

    - പിതാവേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ എന്ന് യേശു പറഞ്ഞപ്പോള്‍ (12:28)

  • സ്വര്‍ഗത്തില്‍ നിന്ന് എന്തു സ്വരമാണ് ഉണ്ടായത്?

    - ''ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്വപ്പെടുത്തും'' (12:28)

  • സ്വര്‍ഗത്തില്‍ നിന്ന് സ്വരമുണ്ടായപ്പോള്‍ ജനക്കൂട്ടം എന്തു പറഞ്ഞു?

    - ഇടിമുഴക്കമുണ്ടായി എന്നു പറഞ്ഞു (12:29)

  • സ്വര്‍ഗത്തില്‍ നിന്ന് സ്വരമുണ്ടായപ്പോള്‍ 'ചിലര്‍' എന്തു പറഞ്ഞു?

    - എന്നാല്‍ 'ചിലര്‍' ഒരു ദൂതന്‍ അവനോടു സംസാരിച്ചു എന്നു പറഞ്ഞു (12:29)

  • സ്വര്‍ഗത്തില്‍ നിന്ന് സ്വരമുണ്ടായപ്പോള്‍ യേശു എന്തു പറഞ്ഞു?

    - ആ സ്വരമുണ്ടായത് എനിക്കു വേണ്ടിയല്ല നിങ്ങള്‍ക്കു വേണ്ടിയാണ് (12:30)

  • ഇപ്പോഴാണ് ഈ ലോകത്തിന്റെ ........... ഇപ്പോള്‍ ഈ ലോകത്തിന്റെ അധികാരി പുറന്തള്ളപ്പെടും. പൂരിപ്പിക്കുക.

    - ന്യായവിധി (12:31)

logo
Sathyadeepam Online
www.sathyadeepam.org