![ഗലാത്തിയ - Chapter 2 [2of3]](http://media.assettype.com/sathyadeepam%2F2026-02-13%2F1ihb085w%2F005LOGOSquiz2026gltac22of3.jpg?w=480&auto=format%2Ccompress&fit=max)
![ഗലാത്തിയ - Chapter 2 [2of3]](http://media.assettype.com/sathyadeepam%2F2026-02-13%2F1ihb085w%2F005LOGOSquiz2026gltac22of3.jpg?w=480&auto=format%2Ccompress&fit=max)
ആരില്‍ നിന്നാണ് പൗലോസിന് കൂടുതലായൊന്നും ലഭിക്കാതിരുന്നത്?
- വ്യാജ സഹോദരന്മാരില്‍നിന്നും
"അവര്‍ എന്താണെന്ന് ഞാന്‍ ഗൗനിക്കുന്നേയില്ല" (2:6) ആരെപ്പറ്റിയാണ് പൗലോസ് ഇപ്രകാരം പറയുന്നത്?
- വ്യാജസഹോദരന്മാരെപ്പറ്റി
ആരാണ് മുഖം നോക്കുന്നവന്‍ അല്ലാത്തത്?
- ദൈവം
പരിച്ഛേദിതര്‍ക്കുള്ള സുവിശേഷം ആര്‍ക്കാണ് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്?
- പത്രോസിന്
അപരിച്ഛേദിതർക്കുള്ള സുവിശേഷം ആര്‍ക്കാണ് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്?
- പൗലോസിന്
അപരിച്ഛേദിതര്‍ക്കുള്ള സുവിശേഷം പൗലോസിനെ ഏല്‍പ്പിച്ചിരിക്കുന്നു എന്ന് ആര് മനസ്സിലാക്കി?
- വ്യാജ സഹോദരന്മാര്‍
പരിച്ഛേദിതര്‍ക്ക് വേണ്ടിയുള്ള പ്രേഷിതത്വം പത്രോസിലൂടെ നിറവേറ്റുന്നവന്‍ ആരാണ്?
- പിതാവായ ദൈവം (2:8)
വിജാതീയര്‍ക്കുവേണ്ടി പൗലോസിലൂടെ പ്രവര്‍ത്തിക്കുന്നവര്‍ ആരാണ്?
- പിതാവായ ദൈവം (2:8)
നേതൃസ്തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്നത് ആരെയെല്ലാമാണ്?
- യാക്കോബിനെയും കേപ്പായേയും യോഹന്നാനേയും
ആരാണ് തങ്ങളുടെ കൂട്ടായ്മയുടെ വലതുകരം പൗലോസിനും ബാര്‍ണബാസിനും നീട്ടിക്കൊടുത്തത്?
- യാക്കോബും കേപ്പായും യോഹന്നാനും
എന്തുകൊണ്ടാണ് യാക്കോബും കേപ്പായും യോഹന്നാനും തങ്ങളുടെ കൂട്ടായ്മയുടെ വലതുകരം പൗലോസിനും ബാര്‍ണബാസിനും നീട്ടിക്കൊടുത്തത്?
- ദൈവത്തിന്റെ കൃപ പൗലോസിന് ലഭിച്ചിരിക്കുന്നതുകണ്ട് (2:9)
വിജാതീയരുടെ അടുത്തേക്ക് പോകാന്‍ ആരെയെല്ലാമാണ് നിയോഗിക്കപ്പെട്ടത്?
- പൗലോസിനേയും ബാര്‍ണബാസിനേയും
പരിച്ഛേദിതരുടെ അടുത്തേക്ക് പോകാന്‍ ആരെയെല്ലാമാണ് നിയോഗിച്ചത്?
- യാക്കോബിനേയും കേപ്പായേയും യോഹന്നാനേയും
അവര്‍ പൗലോസിനോട് എന്താണാവശ്യപ്പെട്ടത്?
- പാവങ്ങളെപ്പറ്റി ചിന്ത വേണം (2:10)
"അത് തന്നെയാണ് എന്റെ തീവ്രമായ താത്പര്യം" ഏത് തന്നെ? ആരുടെ താത്പര്യം?
- പാവങ്ങളെപ്പറ്റി ചിന്ത വേണം എന്നുള്ളത്; പൗലോസ് ശ്ലീഹായുടെ താത്പര്യം (2:10)
പാവങ്ങളെപ്പറ്റി ചിന്തവേണം എന്ന് പൗലോസിനോട് ആവശ്യപ്പെട്ടത് ആരെല്ലാം?
- യാക്കോബ്, കേപ്പാ, യോഹന്നാന്‍
പൗലോസ് കേപ്പായെ എവിടെവെച്ചാണ് എതിര്‍ത്തത്?
- കേപ്പാ അന്ത്യോക്യയില്‍ വന്നപ്പോള്‍
പൗലോസ് എന്തുകൊണ്ടാണ് കേപ്പായെ എതിര്‍ത്തത്?
- അവനില്‍ കുറ്റം കണ്ടതുകൊണ്ട് (2:11)
കേപ്പാ ചെയ്ത പ്രവൃത്തി എന്താണ്?
- അവന്‍ വിജാതീയരോട് ഒപ്പമിരുന്ന് ഭക്ഷിച്ചിരുന്നു
എപ്പോഴൊക്കെയാണ് അവന്‍ വിജാതീയരോട് ഒപ്പമിരുന്ന് ഭക്ഷിച്ചിരുന്നത്?
- യാക്കോബിന്റെ അടുത്തുനിന്നും ചിലര്‍ വരുന്നതുവരെ
യാക്കോബിന്റെ അടുത്തുനിന്നും ചിലര്‍ വന്നതിനുശേഷം കേപ്പാ എന്താണ് ചെയ്തത്?
- പരിച്ഛേദിതരെ ഭയന്ന് തന്റെ പ്രവൃത്തിയില്‍നിന്നും പിന്‍മാറിക്കളഞ്ഞു (2:12)