കിയാവിലെ കണ്ണുനീര്‍

ബി. ജോണ്‍ കുന്തറ
കിയാവിലെ കണ്ണുനീര്‍
ഓരോ ദിനങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു. ആഹാര സാധനങ്ങള്‍ തീര്‍ന്നു വരുന്നു. ചൂടുള്ള ഭക്ഷണം കഴിച്ച നാള്‍ മറന്നിരിക്കുന്നു. ഒരു സമയം റേഡിയോയില്‍ കേട്ടു വീടുകളില്‍ ഇപ്പോഴും താമസിക്കുന്നവര്‍ യുക്രൈന്‍ പതാക ഉണ്ടെങ്കില്‍ അത് അഥവാ ഒരു വെള്ളക്കൊടി മുന്നില്‍ വയ്ക്കുക ആരെങ്കിലും വന്നു സഹായം വേണമോ എന്ന് അന്വേഷിച്ചെന്നു വരും.

ഡാനിയേല, ചെറിയ ക്യാനിന്റെ മൂട്ടില്‍ പറ്റിയിരുന്ന പുഡിങ് കത്തികൊണ്ട് വടിച്ചെടുത്തു അവശേഷിച്ച ബ്രെഡിന്റെ കഷണത്തില്‍ തെയ്ച്ചു, നിലത്തിരുന്നു കടലാസ്സില്‍ എന്തോ കുത്തിവരച്ചു കൊണ്ടിരുന്ന അലക്‌സിക്കു കൊടുത്തു. അവനതൊരു നിധി കിട്ടിയ മാതിരി അതുവാങ്ങി തിന്നു തുടങ്ങി.

നേരം വെളുത്തുവരുന്നു, വെളിയില്‍ ബോംബുകള്‍ വീണു പൊട്ടുന്ന ശബ്ദം കേള്‍ക്കാം. കഴിഞ്ഞ രാത്രിയില്‍ മാത്രമല്ല ശരിക്കൊന്ന് ഉറങ്ങിയിട്ട് ഒരു ആഴ്ചയാകുന്നു. ഇപ്പോള്‍ നാലു വയസിലേക്ക് നീങ്ങുന്ന അലക്‌സി ഒരുവിധം നന്നായി ഉറങ്ങുന്നുണ്ട് എന്നത് ഒരു ആശ്വാസം.

യുദ്ധം തുടങ്ങിയിട്ട് ഇന്ന് എട്ടാം ദിനം. രണ്ടു ദിനങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ താമസിക്കുന്ന ചെറിയ കെട്ടിടത്തിനു സമീപം വീണുപൊട്ടിയ ബോംബിന്റെ ആഘാതത്തില്‍ കെട്ടിടത്തിന്റെ നല്ലൊരു ഭാഗം ഇടിഞ്ഞു വീണു.

ഈ കെട്ടിടത്തില്‍ മൂന്നു അപ്പാര്‍ട്ടുമെന്റ്റ് ഇത് കിയാവ് നഗരത്തില്‍ നിന്നും ഏകദേശം ഏഴ് മൈലുകള്‍ അകലെ. അവിടെ അലക്‌സിയുടെ പിതാവ് തന്റെ ഭര്‍ത്താവ് ഡിമിട്രി ഒരു ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.

ആദ്യത്തെ വീട്ടില്‍ മരിയ എന്ന ഏതാണ്ട് അറുപതുവയസു പ്രായമുള്ള ഒരു ആന്റി അവരുടെ ഭര്‍ത്താവ് നിക്കോളായ് തന്റെ കെട്ടിയവനെ പോലെത്തന്നെ യൂ ക്രൈനെ റഷ്യന്‍ അതിക്രമത്തില്‍ നിന്നും രക്ഷിക്കുന്നതിന്, യു ക്രൈന്‍ സൈന്യത്തില്‍ അംഗമല്ല എങ്കിലും ഒരു സന്നദ്ധ ഭടനായി പോയിരിക്കുന്നു.

ഞങ്ങള്‍ താമസിക്കുന്നത് നടുക്കത്തെ അപ്പാര്‍ട്ട്‌മെന്റ് മൂന്നാമത്തതില്‍ ഭര്‍ത്താക്കന്മാര്‍ 2014 യുദ്ധത്തില്‍ മരിച്ചുപോയ യോദ്ധാക്കളുടെ ഭാര്യമാര്‍ ഗ്ലോറി, ബോയിക്ക ഇവര്‍ക്ക് ഏകദേശം അറുപതു വയസു കാണും.

തന്റെ വീടിന്റെ കിടപ്പുമുറിയുടെ മേല്‍ക്കൂര തകര്‍ന്നു വീണിരുന്നു. ബോംബ് മുന്നറിയിപ്പ് സൈറണ്‍ കേട്ടപ്പോള്‍ അലക്‌സിയെയും എടുത്തു ഊണുമേശയുടെ അടിയില്‍ ചെന്നിരുന്നതിനാല്‍ തങ്ങളുടെ മേല്‍ ഒന്നും വന്നു വീണില്ല. എങ്കിലും ഇപ്പോള്‍ കിടപ്പുമുറിയും ബാത്തുറൂമും ഉപയോഗ്യശൂന്യം.

ഹീറ്റ്, വൈദ്യുതി ഇവ നഷ്ടപ്പെട്ടിട്ട് മൂന്നു ദിവസമാകുന്നു. അടുക്കളയിലെ പൈപ്പില്‍ നിന്നും വല്ലപ്പോഴുമൊക്കെ അല്‍പ്പം വെള്ളം കിട്ടും അങ്ങനെ കിട്ടുന്ന സമയം വീട്ടിലുള്ള എല്ലാ പാത്രങ്ങളിലും ജലം ശേഖരിച്ചുവയ്ക്കും.

കെട്ടിടം ഉപയോഗ്യ ശൂന്യമായി എങ്കിലും ഭാഗ്യത്തിന് ആര്‍ക്കും അപായം ഒന്നും സംഭവിച്ചില്ല. പിറ്റേദിനം തന്നെ ഗ്ലോറിയും, ബോയിക്കയും സ്ഥലം വിട്ടു.

ഗ്ലോറിയുടെ ഒരു സഹോദരന്‍ പോളണ്ടില്‍ താമസിക്കുന്നു അയാളുടെ അടുത്തേക്ക്. ഞങ്ങളെയും, മരിയയെയും കൂടെ ചെല്ലുവാന്‍ നിര്‍ബന്ധിച്ചു എന്നാല്‍ ഞങ്ങള്‍ പോയില്ല. ഭര്‍ത്താക്കന്മാര്‍ യുദ്ധക്കളത്തില്‍. വേണമെങ്കില്‍ റഷ്യക്കാര്‍ ഞങ്ങളെയും കൊല്ലട്ടെ.

ഇവര്‍ പോകുന്നതിനു മുന്‍പ് പറഞ്ഞിരുന്നു അടുക്കളയില്‍ ഭാഗികമായി തകര്‍ന്നു വീണിരുന്ന ഷെല്‍ഫുകളില്‍ എന്തോക്കെയോ ഭക്ഷണസാധനങ്ങള്‍ കാണും എടുത്തു കഴിച്ചോളൂ രണ്ടു വീടുകളും തമ്മില്‍ വേര്‍തിരിച്ചിരുന്ന ഭിത്തി തകര്‍ന്നു വീണിരുന്നു. അവരുടെ ബാത്ത്‌റൂം കുറെയൊക്കെ ഉപയോഗപ്രദം. എല്ലാം നഷ്ടപ്പെട്ട വിഷമത്തില്‍ കരഞ്ഞുകൊണ്ട് ഇരുവരും ഓരോ ബാഗുമായി സ്ഥലം വിട്ടു.

പുറംലോകവുമായി യാതൊരു ബന്ധവുമില്ല മൊബൈല്‍ ഫോണ്‍ മൂന്നു ദിനങ്ങള്‍ക്കു മുമ്പ് ചലിക്കാതായി ടിവി തകര്‍ന്നു പോയി ആകെ ചിലപ്പോള്‍ കിട്ടുന്ന വാര്‍ത്തകള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ റേഡിയോ വഴി. അതും എപ്പോഴും പ്രവര്‍ത്തിക്കുന്നുമില്ല.

ഡാനിയേലയും അലക്‌സിയും കിടക്കുന്ന സ്ഥലം അടുക്കളയിലെ മേശക്കടിയില്‍. തണുപ്പല്‍പ്പം കുറഞ്ഞതിനാല്‍ ഹീറ്റര്‍ പ്ര വര്‍ത്തിക്കുന്നില്ല എങ്കിലും പുതപ്പുകള്‍ പുതച്ചു കിടക്കാം. മേശക്കടിയിലെ തുണി മെത്തയില്‍. എന്തോ വരച്ചുകൊണ്ടിരുന്ന അലക്‌സി തറയില്‍ ഉറക്കത്തിലായി.

ഈ സമയം ഡാനിയേലയുടെ ചിന്തകള്‍ കഴിഞ്ഞ കാലങ്ങളിലേയ്ക്ക് പറന്നുപോയി. ഈ യുദ്ധം തുടങ്ങുന്നതിന് മുന്‍പ് എത്ര സുഖമായി അല്ലലുകള്‍ ഒന്നും കൂടാതെ ടിമിട്രിയോടും അലക്‌സിയോടും കൂടെ ജീവിച്ചിരുന്നു.

താന്‍ അലക്‌സിയെ ആദ്യമായി പരിജയപ്പെടുന്നത് താന്‍ പോളണ്ടില്‍ ക്രാക്കോവ് എന്ന പട്ടണത്തില്‍ ഒരു സ്‌കൂളില്‍ അമേരിക്കന്‍ ഇഗ്ലീഷ് പഠിപ്പിക്കുന്ന സമയം. തന്റെ മാതാപിതാക്കള്‍ അഞ്ചു വര്‍ഷത്തോളം അമേരിക്കയില്‍ യൂകാറിന്‍ എംബസ്സിയില്‍ പ്രവര്‍ത്തിച്ചിരുന്നു ആ സമയം താന്‍ ഇംഗ്ലീഷ് നന്നായി പഠിച്ചു.

ക്രാക്കോവില്‍ താന്‍ താമസിച്ചിരുന്ന അതേ അപ്പാര്‍ട്ട്‌മെന്റ്റ് കെട്ടിടത്തില്‍ത്തന്നെ ഡിമിട്രിയും താമസിച്ചിരുന്നു. ഒരു നാള്‍ താനും ഡിമിട്രിയും ലിഫ്റ്റില്‍ താഴേക്ക് വരുന്ന സമയം പെട്ടെന്ന് ലിഫ്റ്റ് നിന്നുപോയി. ഞങ്ങള്‍ ഇരുവരും പേടിച്ചു. ഡിമിട്രി ഉടനെ ലിഫ്റ്റി ലെ ഒരു ബട്ടണില്‍ നെക്കി ഉത്തരം കിട്ടി അവര്‍ക്കറിയാം പേടിക്കേണ്ട ഉടന്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കും.

അന്നാണ് താന്‍ ആദ്യമായി ഡിമിട്രിയെ പരിചയപ്പെടുന്നത് പിന്നീട് പലേ തവണ കാണുവാന്‍ തുടങ്ങി ആ പരിചയം നല്ല രീതിയില്‍ മുന്നോട്ടു പോയി ഞങ്ങളുടെ വിവാഹത്തിലെത്തി ഇപ്പോള്‍ അഞ്ചു വര്‍ഷമാകുന്നു. വിവാഹം കഴിഞ്ഞു ആറുമാസം ആയപ്പോള്‍, ഡിമിട്രി ജോലി ചെയ്തിരുന്ന സ്ഥാപനം അവരുടെ കിയാവിലുള്ള ശാഖയിലേയ്ക്ക് ഒരു ഉദ്യോഗക്കയറ്റവും നല്‍കി വിട്ടു അതില്‍ ഞങ്ങള്‍ സന്തുഷ്ടരായിരുന്നു.

താന്‍ ജനിച്ചു വളര്‍ന്നത് യു ക്രൈനില്‍ ലിവിവ് എന്ന പട്ടണത്തിലാണ്. ഇത് ഒരു സൈനിക താവളം കൂടിയാണ്. തന്റെ പിതാവ് അമേരിക്കയില്‍ എംബസ്സി ജോലിക്കു പോകുന്നതിനു മുന്‍പ് സൈന്യത്തില്‍ ക്യാപ്റ്റന്‍ ആയിരുന്നു. ഇപ്പോള്‍ പ്രായമായി പെന്‍ഷന്‍ പറ്റി ലിലിവില്‍ത്തന്നെ ജീവിക്കുന്നു.

ഞങ്ങള്‍ കിയാവിലേയ്ക്ക് സ്ഥലം മാറ്റപ്പെട്ടപ്പോള്‍ എന്നില്‍ അലക്‌സി രൂപം കൊണ്ടിരുന്നു. ഡിമിട്രിയുടെ ജോലി സ്ഥലമാണ് ഈ താമസ സ്വകാര്യം ഒരുക്കിത്തന്നത് ചെറുതെങ്കിലും എല്ലാ സ്വകര്യങ്ങളും. ഞങ്ങള്‍ക്ക് ഒരു കാറുമുണ്ട് പത്തു മിനിറ്റുകൊണ്ട് ഡിമിട്രിക്ക് ജോലി സ്ഥലത്തെത്താം. ഇപ്പോള്‍ ആ കാര്‍ മുന്നിലെ തെരുവില്‍ ചില്ലുകള്‍ പൊട്ടി ചളുങ്ങി കിടക്കുന്നു.

തനിക്കും അടുത്തുള്ള ഒരു സ്‌കൂളില്‍ ജോലി ലഭിച്ചു അവിടെയും ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന്. കിയാവ് ഒരു ആധുനിക പട്ടണമാണ് വളരെ സുരക്ഷിതമായ പട്ടണം. എല്ലാത്തരം ആളുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇവിടെത്തിയിരിക്കുന്നു ജോലിക്കായും പഠനത്തിനായും. ഇവിടെയുള്ള മെഡിക്കല്‍ കോളേജുകളില്‍ നിരവധി അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. യുക്രൈിന്‍ ജനത പൊതുവെ എല്ലാവരെയും സ്വീകരിക്കുന്ന ശാന്തശീലര്‍.

ഞങ്ങള്‍ക്ക് ഒരുപാടു മോഹങ്ങള്‍ ഉണ്ടായിരുന്നു ഡിമിട്രിക്ക് നല്ല ജോലി താനും കുറച്ചു മണിക്കൂറുകള്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നു. ഓരോ മാസവും പണം സൂക്ഷിച്ചവയ്ക്കുവാന്‍ തുടങ്ങി. സ്വന്തമായി ഒരു ഫ്‌ളാറ്റ് വാങ്ങുന്നതിന് മുന്‍പണം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പണിതീര്‍ന്നുവരുന്ന ഫ്‌ളാറ്റ് ബില്‍ഡിംഗ് പോയി കണ്ടിരുന്നു അതിപ്പോള്‍ ബോംബില്‍ തകര്‍ന്നു വീണുകാണും.

ഈ സമയം ആദ്യത്തെ വീട്ടിലെ മരിയ തന്നെ വിളിച്ചു. അത് ചിന്തകളില്‍നിന്നും തന്നെ വേര്‍പ്പെടുത്തി. മരിയ പറഞ്ഞു, അവര്‍ പുറത്തേക്കു പോകുന്നു എത്ര ദിവസങ്ങളായി ഇങ്ങനെ അകത്തു കുത്തിയിരിക്കുന്നു. ഇതും പറഞ്ഞു മരിയ കോട്ടുമിട്ടു നടന്നു തുടങ്ങി. ഞാന്‍ വിളിച്ചു പറഞ്ഞു ആന്റി സൂക്ഷിക്കണേ. ഇപ്പോഴും വെടിയുടെയും പൊട്ടലുകളുടെയും ശബ്ദം കേള്‍ക്കുന്നുണ്ട്.

അതിനു മറുപടിയായി മരിയ പറഞ്ഞു, 'ഓ ഞാനധികം ദൂരെ പോകുന്നില്ല ഏറിയാല്‍ രണ്ടു ബ്ലോക്കകലത്തിലുള്ള ചെറിയകട അതിപ്പോഴും ഉണ്ടോ എന്ന് നോക്കുവാന്‍.' താന്‍ വീണ്ടും പറഞ്ഞു 'സൂക്ഷിക്കണേ.' ഇതായിരുന്നു അവസാനമായി ഞാന്‍ മരിയയോട് സംസാരിക്കുന്നതെന്ന് അപ്പോള്‍ തോന്നിയില്ല.

മരിയ ഒരു നൂറടിദൂരം നടന്നു കാണും റോഡിന്റെ ഇരു വശങ്ങളില്‍ നിന്നും നിലക്കാത്ത വെടി കൂടാതെ സ്‌ഫോടനങ്ങള്‍.

ഞാന്‍ അലക്‌സിയെ തൂക്കിയെടുത്തു അടുക്കളയിലെ ഫ്രിഡ്ജിന്റെ പാര്‍ശ്വത്തില്‍ പതുങ്ങിയിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ വെടിശബ്ദം കുറഞ്ഞു എന്നാല്‍ മരിയ തിരികെ വന്നില്ല.

താന്‍ തകര്‍ന്നു കിടക്കുന്ന മുന്‍ വാതിലില്‍കൂടി പുറത്തേക്കു നോക്കി. കാണുന്നത് രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് ഏതാനും ചലനമില്ലാത്ത വികൃതമായ ശരീരങ്ങള്‍ ഒരു വാഹനത്തില്‍ കയറ്റുന്നത്. ഞാന്‍ അലക്‌സിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

ഓരോ ദിനങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു. ആഹാര സാധനങ്ങള്‍ തീര്‍ന്നു വരുന്നു. ചൂടുള്ള ഭക്ഷണം കഴിച്ച നാള്‍ മറന്നിരിക്കുന്നു. ഒരു സമയം റേഡിയോയില്‍ കേട്ടു വീടുകളില്‍ ഇപ്പോഴും താമസിക്കുന്നവര്‍ യുക്രൈന്‍ പതാക ഉണ്ടെങ്കില്‍ അത് അഥവാ ഒരു വെള്ളക്കൊടി മുന്നില്‍ വയ്ക്കുക ആരെങ്കിലും വന്നു സഹായം വേണമോ എന്ന് അന്വേഷിച്ചെന്നു വരും.

അങ്ങനെ മൂന്നു തവണ ആരോക്കെയോ വീടിനു മുന്നില്‍ എത്തിയിരുന്നു. വിളിച്ചു ചോദിച്ചിരുന്നു. ഞാന്‍ സേഫ് എന്നു പറഞ്ഞാല്‍ ഒരു പൊതി മുന്നില്‍ വെച്ചശേഷം വന്നയാള്‍ പോയിരുന്നു.

ഈ പൊതിയില്‍ വെള്ളവും, റൊട്ടിയും, ജാമും, ചെലപ്പോള്‍ കാന്‍ഡിബാറും എല്ലാം ഉണ്ടായിരിക്കും. കാന്‍ഡി കാണുമ്പോള്‍ ഡിമിട്രിയുടെ മുഖം തെളിയും. അവന്‍ ഇടയ്ക്കിടെ ചോദിക്കും 'പാപ്പ എപ്പം വരും' അവനോട് എന്തു മറുപടി പറയണം കരച്ചില്‍ വന്നാല്‍ അത് കടിച്ചമര്‍ത്തുക.

യുദ്ധം തുടങ്ങിയിട്ടു ഒരു മാസം കഴിഞ്ഞിരിക്കുന്നു. വല്ലപ്പോഴും കേള്‍ക്കുന്ന വാര്‍ത്തകളില്‍ രാജ്യത്തിന്റെ പ്രസിഡന്റ്റ് പറയുന്നത് കേട്ടിരുന്നു. 'യുക്രൈന്‍ റഷ്യക്കു കീഴടങ്ങില്ല നാം വിജയിക്കും.' ഇത് തീര്‍ച്ചയായും ആശ്വാസവചനങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ നേരത്തെ മാതിരി ഉണ്ടായിരുന്ന ബോംബ് അലട്ടല്‍ സൈറണ്‍ കേള്‍ക്കുന്നില്ല വെടിപൊട്ടുന്ന ശബ്ദവും കുറഞ്ഞു.

പതിവുപോലെ രാവിലെ അലക്‌സിക്ക് എന്തെങ്കിലും കഴിക്കുവാന്‍ കൊടുക്കുന്ന സമയം ആരോ കെട്ടിടത്തിന്റെ വാതുക്കല്‍ എത്തിയതായി തോന്നി. എഴുന്നേറ്റു നോക്കുമ്പോള്‍ കാണുന്നത് മരിയയുടെ ഭര്‍ത്താവ് നിക്കോളായ് ഒരു ചെറിയ ബാഗുമായി ആകുലതയോടെ തകര്‍ന്നുകിടക്കുന്ന അപ്പാര്‍ട്ട്‌മെന്റ്റ് കണ്ടുനില്‍ക്കുന്നു വിളിക്കുന്നു, 'മരിയ നീ എവിടെ?'

ഇതുകേട്ട് ഞാന്‍ കരഞ്ഞുപോയി നിക്കോലായിക്ക് അറിഞ്ഞുകൂട ഭാര്യയ്ക്ക് എന്തുപറ്റി. ഞാന്‍ എഴുന്നേറ്റു നിക്കോളയുടെ മുന്നിലെത്തി ഒന്നും പറയുവാന്‍ പറ്റാതെ കെട്ടിപ്പിടിച്ചു കരഞ്ഞു.

അയാള്‍ക്കു മനസ്സിലായി മരിയക്ക് എന്തോ സംഭവിച്ചിരിക്കുന്നു ആദ്യമേ കരുതിയത് ബോംബ് സ്‌ഫോടനത്തില്‍ വീട് തകര്‍ന്നപ്പോള്‍ അക്കൂടെ മരിയ മരണപ്പെട്ടുകാണും.

കരച്ചില്‍ അടക്കുവാന്‍ ശ്രമിച്ചു കൊണ്ട് നിക്കോളായ് ചോദിച്ചു 'ഡാനിയേല നിനക്കറിയാമോ മരിയയുടെ ശരീരം എവിടെ എന്ന്.' അതിനു മറുപടിയായി ഞാന്‍ വിവരിച്ചു കൊടുത്തു എങ്ങനെ എപ്പോള്‍ എവിടെ മരിയ മരണപ്പെട്ടു. നിക്കോളായ് ഉത്തരമൊന്നും പറയാതെ, ഇടിഞ്ഞു കിടക്കുന്ന കല്ലുകളില്‍ ചവുട്ടി തകര്‍ന്നു കിടക്കുന്ന കിടപ്പുമുറിയിലേയ്ക്ക് നടന്നു, വിതുമ്പിക്കൊണ്ട്.

ഡാനിയേല താനെ പറഞ്ഞു അവളുടെ മനസ്സില്‍ 'എന്തിനീ ക്രൂരത ഞങ്ങള്‍ റഷ്യയോട് എന്തപരാധം കാട്ടി? നന്നായി ജീവിച്ചിരുന്ന എത്രയോ ജീവിതങ്ങള്‍ ഇല്ലാതായിരിക്കുന്നു എത്രയോ മോഹങ്ങള്‍ ആശകള്‍ തകര്‍ന്നിരിക്കുന്നു. ഇതെല്ലാം ആര്‍ക്കു വേണ്ടി എന്തിനുവേണ്ടി ആരോട് പരാതി പറയും?'

പിറ്റേന്ന് ഏതാണ്ട് ഈ സമയം രാവിലെ പുറത്തൊരു വാഹനം വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു ഞാന്‍ പോയി നോക്കി പുറകെ അലക്‌സിയും. വാനിന്റെ പുറകിലെ വാതില്‍ തുറക്കപ്പെട്ടതു അതില്‍നിന്നും ഒരു വീല്‍ ചെയര്‍ പുറത്തുവന്നു. അതില്‍ ഇരിക്കുന്ന ആളെക്കണ്ട് ഡാനിയേല പൊട്ടിക്കരഞ്ഞു അലക്‌സിയെ എടുത്തുകൊണ്ടു വാനിനടുത്തേക്കോടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org