
വര്‍ഗീസ് പി പി
പള്ളികളായിരമുയരട്ടെ പാറമേല്‍
പള്ളികളിലെന്‍ ഗുരുവിന്റെ രൂപവും !
നെയ്ത്തിരി കത്തിയാലുമില്ലെങ്കിലും
നേര്‍ച്ചപ്പെട്ടികള്‍ നിറയണം;
പാപമോചനത്തിനായ് ചൊരിയട്ടെ
'മുപ്പതു വെള്ളിക്കാശുകള്‍!'
മന്നിലപ്പം മേലിലും
മന്നയായ് പൊഴിയുമോ?
അയ്യായിരത്തിനു, മതിനുംമേല്‍ വിളമ്പാന്‍
അപ്പമഞ്ചെങ്കിലും തരമാക്കണം
അതിനും വേണ്ടേ പണം!
തൊട്ടിപ്പണം വേണം, പിന്നെ നേര്‍ച്ചപ്പണം;
ചിട്ടിപ്പണവും ചേര്‍ത്തുവയ്ക്കണമ-
ക്കുശവന്റെ പറമ്പുകള്‍
പേശി വാങ്ങാന്‍!
പള്ളിക്കു പള്ളിക്കൂടമെന്തിന്?
ക്രയവിക്രയം ചെയ്യണം
ലാഭത്തിലല്ലേ കാര്യം-
വിശ്വാസമല്ലെ എല്ലാം!!
പാവങ്ങള്‍ക്കു സ്വര്‍ഗം പണ്ടേ സ്വന്തം,
പണമുണ്ടെങ്കില്‍ ഭൂവിലും സ്വര്‍ഗം -
പിന്നെയാര്‍ക്കുവേണമീയാകാശമോക്ഷം!
ചാട്ടവാറെടുത്തൊരു ഗുരുവിനെ
കൂച്ചുവിലങ്ങിട്ടു കൂപ്പായമഴിപ്പിച്ചു
ഇനിയങ്ങു വാഴണം നീണാള്‍;
ഞാങ്ങണകൊണ്ടു ഭരിക്കാം
മുള്‍ക്കിരീടവും സ്വന്തം!
കുരിശ് ക്രൂശിതനു കൊടുത്തേക്കാം
എനിക്കോ മുപ്പതുവെള്ളിക്കാശുകള്‍
'ചാവി' പോയെങ്കിലെന്ത്
പണപ്പെട്ടിയെന്‍ കയ്യില്‍ ഭദ്രം.
സ്വര്‍ണ്ണക്കൂടാരം തീര്‍ത്തിടാം
തങ്കത്തില്‍ പൊതിയാം കൂശതും
നേര്‍ച്ചപ്പെട്ടികള്‍ക്കു കാവലായ്
നീയുണ്ടാകേണം നിത്യവും;
ഒളിമങ്ങിയ ദീപവും കൂട്ടിനായ്!
എണ്ണയ്ക്ക് തീപിടിച്ചവില
പിന്നെയെന്തിനീ പാഴ്ച്ചിലവ്?
പടുതിരി കത്തുന്ന പാഴ്‌വിളക്കി-
നോടുണര്‍ത്തിടാം
പകരണേ പ്രഭ നിത്യവും!