മിഴികളില്‍ പൂക്കുന്നു സൂര്യഗോളം,
വഴികളില്‍ കിളിപാടും വൃക്ഷജാലം!
തഴുകിത്തലോടുന്ന കുളിരുതെന്നല്‍,
കഴുകിക്കളഞ്ഞിടാന് ബാഷ്പമാരി!
തംബുരുമീട്ടുവാന്‍ പാണിയുഗ്മം
താളം പിടിക്കുവാന്‍ സര്ഗസിദ്ധി!
സംഗീതഗംഗയായ് മര്ത്യചിത്തം
സമ്മോദരാഗമായ് സ്നേഹമുത്തം!
സ്വര്‍ഗം തുറക്കുന്ന നേരമാകാന്‍
മാര്‍ഗം ഞാന്‍ കാണുന്നതന്യഹൃത്തില്
സര്‍ഗപ്രസാദം പകര്‍ന്നു നല്കാന്
നിര്‍ഗളിച്ചീടട്ടെ ഹൃദയകാവ്യം.