![ഓൾ or നത്തിങ് [09]](http://media.assettype.com/sathyadeepam%2F2025-02-14%2Fesi43i3c%2Fsr-clre-crocket09.jpg?w=480&auto=format%2Ccompress&fit=max)
എബിന്‍ കരിങ്ങേന്‍
ഇക്വഡോറിലെ പ്ലായാ പ്രീറ്റ എന്ന മറ്റൊരു സമൂഹത്തിലേക്ക് ഒരു ദൗത്യത്തിനായി ഞാന്‍ ഒരുങ്ങി. അവിടെ സെര്‍വന്റ് സിസ്‌റ്റേഴ്‌സ് ഓഫ് ദ ഹോം ഓഫ് ദ മദര്‍ ഒരു സ്‌കൂള്‍ നടത്തുന്നു, ഹോളി ഫാമിലി എഡ്യൂക്കേഷണല്‍ സെന്റര്‍. അവിടെ പാവപ്പെട്ട കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള കത്തോലിക്ക വിദ്യാഭ്യാസം ലഭിക്കും. നിരവധി ഗുണഭോക്താക്കളുടെ സ്‌പോണ്‍സര്‍ഷിപ്പോടുകൂടിയാണ് കാര്യങ്ങള്‍ മുമ്പോട്ടു പോവുന്നത്.
തീവ്രമായ സ്‌കൂള്‍ ദിനം അവസാനിക്കുകയും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുകയും ചെയ്ത ശേഷം, ഇടവകയില്‍ ജോലി ചെയ്യാനും നിരവധി പാവപ്പെട്ട കുടുംബങ്ങളെ പരിചരിക്കാനും ഞങ്ങള്‍ സമയം കണ്ടെത്തിയിരുന്നു. കത്തുന്ന വെയിലോ കനത്ത മഴയോ എന്തുമാവട്ടെ, ഓരോ കുടുംബത്തിന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ വിലയിരുത്താന്‍ ഞങ്ങള്‍ സഹോദരിമാര്‍ ഗ്രാമപ്രദേശത്തെ ദരിദ്രമായ വീടുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് യേശുക്രിസ്തുവിനെയും നിത്യജീവിതത്തിന്റെ പ്രതീക്ഷയെയും ഒപ്പം ആവശ്യമായ ഭക്ഷണ കിറ്റുകള്‍, മരുന്ന് എന്നിവ എത്തിച്ചു നല്‍കി.
അവരുടെ ആത്മീയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ നല്‍കാനും സാധിച്ചു. വര്‍ഷത്തിലുടനീളം നിരവധി തവണ, ഞങ്ങള്‍ കന്യാസ്ത്രീ മാര്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ക്കൊപ്പം, ഇക്വഡോറിയന്‍ ആമസോണില്‍ സ്ഥിതിചെയ്യുന്ന പുയോ സന്ദര്‍ശിക്കും. ഒരിക്കല്‍ ഞാനും അതില്‍ പങ്കെടുത്തു. മുട്ടോളം ചെളിയുമായി വഞ്ചനാപരമായ പാതകളിലൂടെ മണിക്കൂറുകളോളം ട്രെക്കിംഗ് നടത്തുകയും, നെഞ്ചുവരെ എത്തുന്ന വെള്ളത്തില്‍ ആമസോണിന്റെ പോഷകനദികള്‍ കടക്കുകയും ചെയ്തു.
മുപ്പതിലധികം ചെറിയ സമൂഹങ്ങളാ യാണ് അവിടെ ആളുകള്‍ താമസിക്കുന്നത്. അവര്‍ പൂര്‍വിക രീതികളില്‍ കൃഷി ചെയ്യുകയും വലിയ ദാരിദ്ര്യത്തില്‍ ജീവിക്കുകയും ചെയ്തിരുന്നു. ചില ദിവസങ്ങളില്‍ സുവിശേഷം കേട്ടിട്ടില്ലാത്തതും, ബഹുഭാര്യത്വം അനുഷ്ഠിച്ചിരുന്നതുമായ ഗ്രാമങ്ങളില്‍ ഞങ്ങള്‍ സഹോദരിമാര്‍ എത്തിയിരുന്നു. ഇടയ്ക്കിടെ ഒരു പുരോഹിതന്റെ സന്ദര്‍ശനം ലഭിക്കുകയും അവിടുത്തെ നിവാസികള്‍ സ്‌നാനമേല്‍ക്കുകയും ചെയ്ത ഗ്രാമങ്ങളില്‍ വിശ്വാസത്തെക്കുറിച്ച് പ്രായോഗികമായി തുടര്‍ അറിവ് നല്കാന്‍ സാധിച്ചിരുന്നില്ല.
ഒരു ഗിറ്റാറുമായി നില്‍ക്കുന്ന എന്നെ അവര്‍ എന്നും ഓര്‍ത്തിരുന്നു. ശബ്ദം നഷ്ടപ്പെടുന്നതു വരെ അവര്‍ എന്റെ ആലാപനവും കേട്ടിരുന്നു. ചൂട്, ക്ഷീണം, മൈഗ്രെയ്ന്‍ എന്നിവ ഉണ്ടായിരുന്നിട്ടും ഞാന്‍ പാടുന്നത് തുടര്‍ന്നു. എന്റെ ആലാപനരീതി എന്റെ ജീവിതരീതിയെ പ്രതിഫലിപ്പിച്ചു. സിസ്റ്റര്‍ കെല്ലി മരിയ പെസോ ഓര്‍ക്കുന്നു, 'അവള്‍ (Sr. Clare) പാടുമ്പോള്‍ ഒന്നും ശ്രദ്ധിച്ചില്ല, അവള്‍ ജീവിച്ചിരുന്നപ്പോള്‍ പോലും ശരീരമോ ആരോഗ്യമോ സൂക്ഷിച്ചില്ല'.
എല്ലാം എനിക്ക് ചെറുതായി തോന്നുന്നു. ഉറക്കക്കുറവ്, ഉപവാസം, ചൂട്, ആളുകളെ പരിചരിക്കേണ്ടി വരുന്നത്... ബുദ്ധിമുട്ടുള്ള തെല്ലാം എന്നെ സന്തോഷം കൊണ്ട് നിറയ്ക്കുന്നു. കാരണം, അത് എന്നെ കര്‍ത്താവിനോട് കൂടുതല്‍ അടുപ്പിക്കുന്നു... കര്‍ത്താവ് എനിക്കുവേണ്ടി അനുഭവിച്ചതെല്ലാം ഒരിക്കലും മറക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ കുരിശിനു മുന്നില്‍ ധാരാളം സമയം ചെലവഴിച്ചു.
(തുടരും)