തട്ടുപാറ കുരിശുമുടി പുതുഞായര്‍ തിരുനാള്‍

ഏപ്രില്‍ 23, 24, 25, 26, 27 തീയതികളില്‍
തട്ടുപാറ കുരിശുമുടി പുതുഞായര്‍ തിരുനാള്‍
Published on

ചരിത്ര പ്രസിദ്ധമായ മലയാറ്റൂര്‍ കുരിശുമുടിയുടെ ചരിത്രത്തോളം പഴക്കവും പാരമ്പര്യമുള്ളതുമാണ് തട്ടുപാറ സെന്റ് തോമസ് പള്ളിയുടെ ചരിത്രം. (എറണാകുളം അങ്കമാലി അതിരൂപത ചരിത്ര അവലോകനം പേജില്‍ 386).

ഏ ഡി 52-ല്‍ തോമാശ്ലീഹ കൊടുങ്ങല്ലൂരില്‍ വന്നിട്ടു കേരളത്തില്‍ ഏഴര പള്ളികള്‍ സ്ഥാപിച്ചശേഷം മലയാറ്റൂര്‍ മലയില്‍ എത്തുകയും അവിടെനിന്ന് മലയോരങ്ങളിലൂടെയുള്ള ഒട്ടകപ്പാതയിലൂടെ പണ്ഡിയാ ദേശത്തിലേക്ക് (തമിഴ്‌നാട്) പോയെന്നും

ചിന്നമലയില്‍ വച്ച് ശൂലത്താല്‍ കുത്തേറ്റ് മരിച്ചു എന്നത് ക്രൈസ്തവ സഭയുടെ പരമ്പരാഗത വിശ്വാസമാണ്. പണ്ടുകാലങ്ങളില്‍ സഞ്ചാരമാര്‍ഗം ഉണ്ടായിരുന്നത് മലയോരങ്ങളിലൂടെയുള്ള ഒട്ടകപ്പാതയിലൂടെ ആയിരുന്നു.

ക്രിസ്തുശിഷ്യനായ മാര്‍ തോമാശ്ലീഹ മലയാറ്റൂര്‍ വഴി പാണ്ഡ്യരാജ്യത്തേക്കു പോകാന്‍ ഉപയോഗിച്ചുവെന്നു കരുതപ്പെടുന്ന പഴയ, ഒട്ടകപ്പാതയില്‍ നിര്‍മ്മിക്കപ്പെട്ടതാണ് തട്ടുപാറ പള്ളി.

മലയോരങ്ങളിലൂടെയുള്ള പഴയ ഒട്ടകപാത തട്ടുപാറയിലൂടെയാണെന്ന് ചരിത്രഗ്രന്ഥമായ ട്രാവന്‍കൂര്‍ മാനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തട്ടുപാറ പള്ളിയോടു ചേര്‍ന്നു കിടക്കുന്ന ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുവാന്‍ ഉപയോഗിച്ചിരുന്ന പുരാതന ഗുഹയിലാണ് തോമാശ്ലീഹ താമസിച്ചതെന്നാണു പൗരാണിക വിശ്വാസം.

ഗുഹാമുഖത്തു തിരി കത്തിച്ചു നാണയങ്ങള്‍ വിതറുന്ന പതിവ് ഇവിടെ ഉണ്ടായിരുന്നുവെന്നു പഴമക്കാര്‍ പറയുന്നു. തന്റെ ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്ലീഹ ഉപയോഗിച്ച ഈ ഗുഹ അനേകം തീര്‍ഥാടകരെ ആകര്‍ഷിക്കുന്നുണ്ട്.

തിരുവിതാംകൂര്‍ രാജഭരണകാലത്ത് ഈ പള്ളിയുടെ മുന്തിയ നേര്‍ച്ചപ്പണത്തെ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ രാജഭണ്ഡാരത്തിലേക്കു കണ്ടു കെട്ടിയെന്നും എന്നാല്‍ രാജാവിന്റെ ലീഗല്‍ സെക്രട്ടറിയായിരുന്ന നട്ടവത്തുശ്ശേരി വക്കീല്‍

ഈ ദേവാലയത്തിന്റെ പ്രശസ്തിയും പ്രാധാന്യവും രാജാവിനെ ബോധ്യപ്പെടുത്തകയും രാജാവ് പള്ളിക്ക് പട്ടയവും ചുറ്റുമുള്ള സ്ഥലത്തിനു കൈവശാവകാശവും നല്‍കുകയും ചെയ്തു. അന്നു പള്ളിക്കു ചുറ്റും പാറയില്‍ പതിപ്പിച്ച രാജമുദ്രയായ മൂന്നു ശംഖുമുദ്രകള്‍ ഇപ്പോഴും ഇവിടെ കാണാവുന്നതാണ്.

മാര്‍തോമ്മാശ്ലീഹായുടെ പാദമുദ്രകള്‍ ആദ്യകാലത്ത് കണ്ടെത്തിയതും ആദ്യമായി വണങ്ങപ്പെട്ടതും തട്ടുപാറ മലയിലാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തോമാശ്ലീഹായുടെ അദ്ഭുത സ്വരൂപം ചരിത്രത്താളുകളിലേക്ക് വെളിച്ചം വീശാന്‍ കഴിയുന്ന ഒന്നാണ്.

വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും ആയിരക്കണക്കിന് വിശ്വാസികള്‍ കുരിശിന്റെ വഴി ചൊല്ലി തട്ടുപാറ മല കയറിവന്ന് അനുഗ്രഹം പ്രാപിക്കുന്നു. പഴയ തലമുറ പ്രകൃതിരമണീയമായ തട്ടുപാറയുടെ പാറപ്പുറത്ത് തെളിയിച്ചുവച്ച വിശ്വാസദീപം തെളിയിപ്പിച്ചുകൊണ്ട്

തട്ടുപാറ മലയിലേക്ക് കടന്നുവരുന്ന വിശ്വാസികള്‍ക്ക് സഹായവും സംരക്ഷണവും നല്‍കിക്കൊണ്ടിരിക്കുന്നു തട്ടുപാറ മലയും തട്ടുപാറ പള്ളിയും അതിന്റെ ചരിത്രവസ്തുതകളും വരുംതലമുറയ്ക്ക് ദൈവിക വിശ്വാസത്തിലേക്ക് നയിക്കുന്ന മാര്‍ഗദീപമാകുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org