കേരളത്തിന്റെ പുതുവിദ്യാഭ്യാസ നവോഥാനത്തിന് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ അനിവാര്യം: ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്

കേരളത്തിന്റെ പുതുവിദ്യാഭ്യാസ നവോഥാനത്തിന് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ അനിവാര്യം: ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്

Published on

കേരളത്തിലെ കത്തോലിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍മാര്‍, പ്രിന്‍സിപ്പാള്‍മാര്‍, രൂപത വിദ്യാഭ്യാസ സെക്രട്ടറിമാര്‍, പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം ഏപ്രില്‍ നാല് വെള്ളിയാഴ്ച പാലാരിവട്ടം പി ഒ സി യില്‍ നടന്നു.

കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഫാ. മാര്‍ട്ടിന്‍ കെ എ അധ്യക്ഷനായിരുന്നു.

ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ക്കുള്ള അപേക്ഷകളില്‍ എന്‍ ഒ സി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും തയ്യാറാകാത്തതാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി എന്ന വസ്തുത ഉള്‍ക്കൊണ്ട്

നിലവിലുള്ള പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുകയാണ് പ്രാഥമികമായ ആവശ്യമെന്ന് ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് പറഞ്ഞു.

NAAC Accreditation score A, A+, A++ തുടങ്ങിയവ ലഭിക്കുന്ന കോളേജുകളുടെ ന്യായമായ ആവശ്യങ്ങള്‍ മാനിച്ച് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികളായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണം.

നിലവിലുള്ള പ്രധാന കോളേജുകളെ സംബന്ധിച്ച് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയായി അപ്‌ഗ്രേഡ് ചെയ്യപ്പെടാനുള്ള സാധ്യത തുറന്നുകിട്ടുകയാണ് യഥാര്‍ഥ ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ റൈറ്റ് റവ. ഡോ. പോള്‍ മുല്ലശ്ശേരി, സി ബി സി ഐ വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഡോ. ഫാ. മരിയ ചാള്‍സ്, കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി അറയ്ക്കല്‍, ഫാ. ഡോ. പോള്‍സണ്‍ കൈതോട്ടുങ്കല്‍, പ്രഫ. ഡോ. ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍, ഡോ. സി. തെരേസ സി എസ് എസ് ടി, പ്രഫ. ഡോ. അജിമോന്‍ ജോര്‍ജ്, പ്രഫ. ഡോ. ടി സി തങ്കച്ചന്‍, ഡോ. ഫാ. റെജി പി കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org