ചൈനയില്‍ വത്തിക്കാന്‍ അനുമതിയില്ലാതെ മെത്രാന്റെ സ്ഥലംമാറ്റം

ചൈനയില്‍ വത്തിക്കാന്‍ അനുമതിയില്ലാതെ മെത്രാന്റെ സ്ഥലംമാറ്റം
Published on

ചൈനയിലെ ഷാംഗ്ഹായ് രൂപതാദ്ധ്യക്ഷനായി ബിഷപ് ജോസഫ് ഷെന്‍ ബിന്നിനെ നിയമിച്ചു. ചൈനയില്‍ ഭരണകൂടത്തിന്റെ അംഗീകാരമുള്ള ബിഷപ്‌സ് കൗണ്‍സിലാണ് നിയമനം നടത്തിയത്. ഹായ്‌മെന്‍ രൂപതാദ്ധ്യക്ഷനായിരുന്ന അദ്ദേഹത്തെ സ്ഥലം മാറ്റുകയാണു ചെയ്തത്. മാധ്യമങ്ങളില്‍ നിന്ന് ഈ വിവരം അറിഞ്ഞുവെന്ന് വത്തിക്കാന്‍ വക്താവ് പറഞ്ഞു. അതില്‍ കൂടുതലൊന്നും ഇതേ കുറിച്ചു പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വത്തിക്കാന്റെ അനുമതിയില്ലാതെയാണ് ഈ നിയമനമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മെത്രാന്‍ നിയമനങ്ങളെ കുറിച്ചുള്ള ചൈനാ-വത്തിക്കാന്‍ ധാരണയുടെ ലംഘനമാണ് ഈ സ്ഥലംമാറ്റമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.

ബിഷപ് ഷെന്‍ ബിന്‍ 2010 ലാണ് മെത്രാനായത്. അതു വത്തിക്കാന്‍ അംഗീകാരത്തോടെയായിരുന്നു. ഷാംഗ്ഹായ് രൂപതക്ക് കഴിഞ്ഞ പത്തു വര്‍ഷമായി മെത്രാനില്ലായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org