19 പുതിയ രാജ്യങ്ങള്‍ക്കു പ്രാതിനിധ്യം: കാര്‍ഡിനല്‍ സംഘത്തിന്റെ പ്രകൃതത്തില്‍ ഫ്രാന്‍സിസ് പാപ്പാ വരുത്തിയ മാറ്റങ്ങള്‍

19 പുതിയ രാജ്യങ്ങള്‍ക്കു പ്രാതിനിധ്യം: കാര്‍ഡിനല്‍ സംഘത്തിന്റെ പ്രകൃതത്തില്‍ ഫ്രാന്‍സിസ് പാപ്പാ വരുത്തിയ മാറ്റങ്ങള്‍
Published on

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന 133 കാര്‍ഡിനല്‍മാരില്‍ 108 പേരെയും നിയമിച്ചതു ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാണ്.

പക്ഷേ പരമ്പരാഗതശൈലിയില്‍ നിന്നു തികച്ചും വ്യതിചലിച്ചുകൊണ്ടുള്ള നിയമനങ്ങള്‍ നടത്തിയതി ലൂടെ കാര്‍ഡിനല്‍ സംഘത്തിന്റെ സ്വഭാവത്തെയും ഘടനയെയും അദ്ദേഹം നവീകരിച്ചു.

കാര്‍ഡിനല്‍ പദവി ഇല്ലാതിരുന്ന രൂപതകള്‍ക്കും രാജ്യങ്ങള്‍ക്കും പ്രാതിനിധ്യസ്വഭാവത്താടെ ആ പദവി നല്‍കിയതാണ് അതില്‍ പ്രധാനം.

ലോകത്തിലെ പ്രമുഖ അതിരൂപതകളായ സിഡ്‌നി, വിയെന്ന, ജെനോവ, പാരീസ്, മിലാന്‍, പാലെര്‍മോ, ക്രാക്കോ തുടങ്ങിയവയ്ക്ക് ഇപ്രാവശ്യം മാര്‍പാപ്പ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള അധ്യക്ഷന്മാരില്ല.

2013 ല്‍ ഈ അതിരൂപതകളുടെയെല്ലാം അധ്യക്ഷന്മാര്‍ കാര്‍ഡിനല്‍മാരായിരുന്നു. ഇപ്രാവശ്യം കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റൈന്‍ ചാപ്പലിലേക്കു പ്രവേശിക്കുന്നത് 52 യൂറോപ്യന്മാര്‍ മാത്രമായിരിക്കും. ആകെയുള്ളവരില്‍ പകുതിയില്‍ താഴെ മാത്രം. ഈ 52 പേരില്‍ ഇറ്റലിക്കാര്‍ 17 പേര്‍ മാത്രമാണ്.

2013 ല്‍ ഇറ്റലിക്കാ രായ 28 കാര്‍ഡിനല്‍മാര്‍ പാപ്പാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തിരുന്നു. അതേസമയം ആഫ്രിക്കക്കാരായ കാര്‍ഡിനല്‍മാരുടെ എണ്ണം 11 ല്‍ നിന്നു 18 ആയും ഏഷ്യക്കാരുടേത് 10 ല്‍ നിന്ന് 20 ആയും വര്‍ധിച്ചു.

ഹെയ്തി, മംഗോളിയ, മ്യാന്മാര്‍, മലേഷ്യ, ടോംഗ, കേപ് വെര്‍ദെ, ഈസ്റ്റ് തിമോര്‍, സ്വീഡന്‍, ഇറാന്‍, ലക്‌സംബര്‍ഗ്, സിംഗപ്പൂര്‍, സൗത്ത് സുഡാന്‍, ഘാന, റുവാണ്ട, എല്‍ സാല്‍വദോര്‍, ബംഗ്ലാദേശ്, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, പാപുവ ന്യൂഗിനിയ, സെര്‍ബിയ എന്നീ രാജ്യങ്ങള്‍ക്ക് ആദ്യമായാണ് പാപ്പാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള കാര്‍ഡിനല്‍മാരെ ലഭിക്കുന്നത്.

പൗരസ്ത്യസഭകളില്‍ നിന്നുള്ള കാര്‍ഡിനല്‍മാരുടെ എണ്ണത്തിലും ഫ്രാന്‍സിസ് മാര്‍പാപ്പ വര്‍ധനവുണ്ടാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org