ജപമാല പൂക്കുംകാലം

ജപമാല പൂക്കുംകാലം
Published on
  • ജോസ് വഴുതനപ്പിള്ളി

ക്രിസ്ത്യന്‍ വിശ്വാസം വളര്‍ന്നു പന്തലിച്ചു നില്‍ക്കുമ്പോള്‍ നാം ഒന്ന് പിറകോട്ടു തിരിഞ്ഞുനോക്കണം. അച്ചടിയും, ഇന്ന് നമ്മുടെ കൈകളില്‍ ഉള്ള മനോഹരമായ പ്രാര്‍ഥനാ പുസ്തകങ്ങളും ഒക്കെ കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന ഒരു കാലമുണ്ടാ യിരുന്നു. അന്നുമുതല്‍ ഇന്നുവരെ

ഈ വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചത് ജപമാല എന്നൊരു മഹാദ്ഭുതം ആയിരുന്നു. എഴുത്തും വായനയും അറിയാത്ത നമ്മുടെ പൂര്‍വികര്‍ അന്നേ ഹൃദിസ്ഥമാക്കി ജപമാലയുടെ രഹസ്യ ങ്ങള്‍. നമ്മുടെ മലമ്പ്രദേശങ്ങളില്‍ ദേവാലയങ്ങള്‍ ഒന്നും കാണാനില്ലാ തിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നും നമ്മുടെ അമ്മൂമ്മമാരും അപ്പൂപ്പന്മാരും കുട്ടികളെ പഠിപ്പിച്ച ഏറ്റവും വലിയ പ്രാര്‍ഥനയാണ് കൊന്തനമസ്‌കാരം. അതോടൊപ്പം നമുക്കു സുപ്രധാനമായ വിശ്വാസ പ്രമാണവും ചൊല്ലുന്നു. ഈ ആധുനിക കാലത്തു പോലും കാഴ്ചയില്ലാത്തവരും കേള്‍വിയില്ലാ ത്തവരും നിരന്തരം കൊന്ത ചൊല്ലിയാണ് അവരുടെ വിശ്വാസത്തെ ജ്വലിപ്പിച്ചു നിര്‍ത്തുന്നത്. നാം എല്ലാവരെയും വിശ്വാസത്തിലേക്ക് വലിച്ചടുപ്പിക്കുന്ന സ്‌നേഹചങ്ങല യാണ്, സ്വര്‍ഗവാതിലാണ് അമ്മമേരി തുറന്നു തരുന്ന ഈ മഹാദ്ഭുതം.

അകത്തോലിക്കര്‍ പോലും ഇന്ന് കൊന്ത സമ്മാനമായി നല്‍കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ചിലര്‍ കാറിലെ ഡ്രൈവര്‍ സീറ്റിനു മുമ്പില്‍, സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ ഒക്കെ കൊന്ത തൂക്കി ഇടാറുള്ളത് വെറും ഒരു അലങ്കാരം എന്ന നിലയ്ക്ക് അവഗണിക്കാന്‍ പാടില്ല.

ഒരു അപകടമോ അത്യാസന്ന സ്ഥിതിയോ വരുമ്പോള്‍ അമ്മ മേരിയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ആയിക്കൂടായ്കയില്ല ഇത്.

യേശുവിന്റെയും അമ്മമേരിയുടെയും ജീവിതത്തിലൂടെ നാം നടത്തുന്ന ധ്യാന നിര്‍ഭരമായ യാത്രയാണ് ജപമാല. യേശുവിന്റെ ജനനം മുതല്‍ ഉയിര്‍പ്പുവരെയുള്ള സംഭവങ്ങളാണ് ഈ കൊച്ചു കൊച്ചു പ്രാര്‍ഥനകളില്‍.

കുറെയേറെ 'നന്മനിറഞ്ഞ മറിയം' ചൊല്ലുന്നത് വെറും ജല്‍പനം എന്നു വിളിച്ച് അവഗണിക്കുന്നവരോട് ഒരു വാക്ക്. ഇവക്കൊപ്പം നാം അഞ്ചു രഹസ്യങ്ങള്‍ ചൊല്ലുന്നു. ഇത് ദിവസങ്ങള്‍ക്കനുസരിച്ചു മാറ്റി എല്ലാം കൂടി 15 രഹസ്യങ്ങള്‍. ഈ രഹസ്യ ങ്ങള്‍ ഓരോന്നും ബൈബിളിലെ ഓരോരോ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തി ണക്കിയതാണ്. നമ്മുടെ വിശ്വാസ ത്തിന്റെ ദിവ്യപ്രഭ തൂകി നില്‍ക്കുന്ന അവിസ്മരണീയ രംഗങ്ങളാണ് അത്.

ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും എന്തിനു ഘോരവന ങ്ങളില്‍ പോലും വസിക്കുന്ന വിശ്വാസികള്‍ മുടങ്ങാതെ ചൊല്ലുന്ന പ്രാര്‍ഥനയാണിത്. ചൈനയിലും മറ്റും ദേവാലയങ്ങള്‍ അടിച്ചു പൊളിക്കപ്പെട്ട പ്പോള്‍ വിശ്വാസികള്‍ രഹസ്യമായി ഏതെങ്കിലും വീട്ടില്‍ ഒത്തു ചേരും എന്നിട്ടു കൊന്തനമസ്‌കാരം ചൊല്ലും. ഈ അടുത്തകാലത്ത് സിംഗപ്പൂരിലെ ഒരു ദേവാലയത്തില്‍ നിന്ന് കുറെ വിശ്വാസികള്‍ ഇന്‍ഡോനേഷ്യയിലെ ബിന്ദാനിലേക്കു ഒരു വിനോദയാത്ര യ്ക്കു പോയി. മക്കളെ കാണാനെ ത്തിയ ഞാനും ഭാര്യയും ഇക്കൂടെ ഉണ്ടായിരുന്നു. പകല്‍ മുഴുവന്‍ കാഴ്ചകള്‍ കണ്ടു നടന്ന ശേഷം വൈകിട്ട് അത്താഴം കഴിഞ്ഞു ഞങ്ങള്‍ ഒരു മരച്ചുവട്ടില്‍ ഒത്തുകൂടി. പെട്ടെന്ന് ഒരു വീട്ടമ്മ പറഞ്ഞു നമുക്ക് കൊന്ത ചൊല്ലിയാലോ? പിന്നീടങ്ങു ഭക്തി നിര്‍ഭരമായ ഏതാനും മിനിറ്റുകളായിരുന്നു. ജപമാല കഴിഞ്ഞപ്പോള്‍ എല്ലാവരും ചേര്‍ന്ന് മാതാവിന്റെ നല്ലൊരു പാട്ടും പാടി. ഞാന്‍ പറഞ്ഞു വരുന്നത് നമുക്കൊരു പള്ളിയോ കുടുംബയോഗമോ ഒന്നും വേണ്ട ഒത്തൊരുമിച്ചു പ്രാര്‍ഥിക്കാന്‍! ജപമാലയുടെ അതുല്യമായ ശക്തി അനുഭവിച്ചറിയുവാന്‍ ലഭിക്കുന്ന അനേകം അവസരങ്ങള്‍ നമുക്കുണ്ട്. ദിവസേന ദേവാലയത്തി ലേക്ക് നടക്കുമ്പോള്‍ കയ്യില്‍ കൊന്ത ഉരുട്ടി ജപമാല അര്‍പ്പിക്കുന്ന അനേകം വീട്ടമ്മമാരുണ്ട്. അവര്‍ പ്രാപിക്കുന്ന അനുഗ്രഹങ്ങള്‍ അവര്‍ണ്ണനീയം ആയിരിക്കും. 'അമ്മ മേരി'യുടെ വിരല്‍ പാടുകള്‍ നിത്യം പതിയുന്ന അനുഗ്രഹീതമായ ഒരു വിശിഷ്ട ഉപകരണമാണ്,സാത്താന് നേരെയുള്ള ആയുധമാണ് കൊന്തയെന്ന കാര്യത്തില്‍ സംശയം വേണ്ട.

അച്ചടിയും, ഇന്ന് നമ്മുടെ കൈകളില്‍ ഉള്ള മനോഹരമായ പ്രാര്‍ഥനാപുസ്തകങ്ങളും ഒക്കെ കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നുമുതല്‍ ഇന്നുവരെ ഈ വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചത് ജപമാല എന്നൊരു മഹാദ്ഭുതം ആയിരുന്നു.

നാം ജപമാല ചൊല്ലുന്ന അതേ സമയത്തു തന്നെ ലോക ത്തിന്റെ നാനാഭാഗങ്ങളിലി രുന്നു അനേകായിരങ്ങള്‍ ഇതുപോലെ പ്രാര്‍ഥിക്കുമ്പോള്‍ ഏതോ അതുല്യ ശക്തിയാല്‍ എന്നപോലെ നാമെല്ലാവരും യേശുവിലേക്കു മാതാവിലൂടെ വലിച്ചടുപ്പിക്കപ്പെടുന്നുണ്ട് എന്ന സത്യം നാം തിരിച്ചറിയണം.

  • ജപമാല രഹസ്യങ്ങള്‍

യേശുവിന്റെയും അമ്മമേരി യുടെയും ജീവിതത്തിലൂടെ നാം നടത്തുന്ന ധ്യാന നിര്‍ഭര മായ യാത്രയാണ് ജപമാല. യേശുവിന്റെ ജനനം മുതല്‍ ഉയിര്‍പ്പുവരെയുള്ള സംഭവങ്ങളാണ് ഈ കൊച്ചു കൊച്ചു പ്രാര്‍ഥനകളില്‍. ആനന്ദകരവും ദുഃഖപൂരിതവും മഹത്വത്തിന്റെ ആഖ്യാനവുമായാണ് നാം ഈ പ്രാര്‍ഥനകള്‍ ചൊല്ലുക.

ഗബ്രിയേല്‍ മാലാഖ ദൈവകല്‍പന അറിയിക്കുന്നിടത്താണ് സന്തോഷ ത്തിന്റെ ദിവ്യരഹസ്യങ്ങള്‍ തുടങ്ങുക. ഏലീശ്വാ ഗര്‍ഭിണിയായി എന്ന് കേട്ടപ്പോള്‍ അവിടെ ചെന്ന് മൂന്ന് മാസം അവള്‍ക്കു ശുശ്രുഷ ചെയ്യുന്നുണ്ടു മറിയം. ഒരു ഗ്രീഷ്മ രാത്രിയില്‍ അശരണയായി എത്തി ഒരു പുല്‍ക്കൂട്ടില്‍ മാലാഖമാരെ മാത്രം സാക്ഷിയാക്കി മറിയം ദൈവകുമാരനെ പ്രസവിക്കുന്ന മനോഹരമായ രംഗ മാണ് അടുത്തത്. സൂര്യ ശോഭയോടെ അവിടെ നമ്മുടെ ഉണ്ണി ഉറങ്ങുന്നുണ്ട്. ശുദ്ധീകരണനാളില്‍ ദേവാലയത്തില്‍ കൊണ്ടുചെന്നു ദൈവത്തിനു ശെമയോന്‍ സാക്ഷിയായി കാഴ്ച വയ്ക്കുന്നതാണ് നാലാം രഹസ്യം.

12 വയസ്സുള്ളപ്പോള്‍ കാണാതായ യേശുവിനെ ദേവാലയത്തില്‍ വേദ ശാസ്ത്രികളുമായി ആശയങ്ങള്‍ പങ്കിടുന്ന കാഴ്ചയാണ് അഞ്ചാം രഹസ്യത്തില്‍.

പ്രകാശത്തിന്റെ ദിവ്യ രഹസ്യ ങ്ങളില്‍ യോഹന്നാന്റെ കരങ്ങളില്‍ നിന്ന് ജോര്‍ദാന്‍ നദിയില്‍ വച്ച് സ്‌നാനപ്പെടുമ്പോള്‍ ഒരു പ്രാവിന്റെ രൂപത്തില്‍ പരിശുദ്ധാത്മാവ് പ്രത്യക്ഷ പ്പെടുന്നതാണ് ഇവന്‍ ദൈവത്തിന്റെ പ്രിയ പുത്രനാണ് എന്നതിന്റെ നമുക്ക് കിട്ടുന്ന പ്രഥമ സാക്ഷ്യം. കാനായിലെ ജലം വീഞ്ഞാക്കുന്ന അദ്ഭുതവും അതിനായുള്ള അമ്മയുടെ മാധ്യസ്ഥവുമാണ് അടുത്ത ധ്യാന വിഷയം. മരുഭൂമിയിലെ ഒരുക്കങ്ങള്‍ക്കു ശേഷം ദൈവരാജ്യത്തിന്റെ ആഗമനത്തെക്കുറിച്ചു സുവിശേഷം പ്രസംഗിക്കുവാന്‍ തുടങ്ങുന്നതാണ് അടുത്തത്. താബോര്‍ മലമുകളില്‍ പ്രിയപ്പെട്ട ശിഷ്യന്മാര്‍ കാണ്‍കെ രൂപാന്തരപ്പെട്ടു തന്റെ സ്വര്‍ഗീയ മഹത്വം വെളിപ്പെടുത്തുന്നു. അഞ്ചാം രഹസ്യത്തില്‍ സെഹിയോന്‍ ഊട്ടുശാലയില്‍ പാദങ്ങള്‍ കഴുകി സ്‌നേഹത്തിന്റെ പുതിയ വ്യാകരണം ഓതിക്കൊടുത്ത്, അതിന്റെ ശാശ്വത സ്മാരകമായി വിശുദ്ധ കുര്‍ബാന സ്ഥാപിക്കുന്നു.

യേശുവിന്റെ പീഡാനുഭവത്തിന്റെ, മനുഷ്യകുലത്തിനായുള്ള ജീവാര്‍പ്പണ ത്തിന്റെ ആര്‍ദ്രമായ നിമിഷങ്ങളാണ് ഇനി. ദുഃഖകരമായ രഹസ്യങ്ങളി ലേക്കു പ്രവേശിക്കുമ്പോള്‍ പൂങ്കാവന ത്തില്‍ രക്തം വിയര്‍ത്തു നില്‍ക്കുന്ന യേശുവിനെയാണ് ആദ്യം കാണുക. പിന്നീട് പീലാത്തോസിന്റെ ഭവനത്തില്‍ തൂണില്‍ കെട്ടിയിട്ടു ചമ്മട്ടികൊണ്ടു പട്ടാളക്കാര്‍ അടിക്കുന്നു. യൂദന്മാര്‍ മുള്‍മുടി ധരിപ്പിച്ചു അധിക്ഷേപിക്കുന്ന രംഗമാണ് അടുത്തത്. അധികം അപമാനവും വ്യാകുലവും സമ്മാനിച്ച ക്രൂശും കൊണ്ടുള്ള മലകയറ്റമാണ് പിന്നീടുള്ള ധ്യാന വിഷയം.

വ്യാകുല സമുദ്രത്തില്‍ മുങ്ങി നിന്ന പ്രിയ മാതാവിന്റെ മുമ്പില്‍ വച്ച് വസ്ത്രങ്ങള്‍ അവര്‍ ഉരിഞ്ഞെടുത്തു ക്രൂശിന്മേല്‍ കാരിരുമ്പു ആണികള്‍ കുത്തി തറച്ചു കൊല്ലുന്ന ക്രൂരത നിറഞ്ഞ ചിത്രമാണ് പിന്നെ.

മഹിമയുടെ രഹസ്യങ്ങളില്‍ ജയ സന്തോഷങ്ങളോടെ ഉയിര്‍ത്തെഴു ന്നേല്‍ക്കുന്ന, മൃത്യുവിനെ ജയിച്ച യേശുവിനെയാണ് നാം കൊണ്ടാടു ന്നത്. ഉയിര്‍പ്പ് ഇല്ലായിരുന്നെങ്കില്‍ ക്രിസ്ത്യാനി ഉണ്ടാകുമായിരുന്നില്ല. ഉയിര്‍പ്പാണ് നമ്മുടെ വിശ്വാസത്തിന്റെ നാഴികക്കല്ല്. അതില്ലാതിരുന്നെങ്കില്‍ പാഴായി പോകുമായിരുന്നു നമ്മുടെ ജന്മങ്ങള്‍ എന്ന് നാം വിശ്വസിക്കുന്നു.

നാല്‍പതാം നാള്‍ ജയാഘോഷ ങ്ങളോടെ തന്റെ ദിവ്യമാതാവും ശിഷ്യന്മാരും കണ്ടു നില്‍ക്കെ സ്വര്‍ഗാരോഹണം ചെയ്യുന്ന ക്രിസ്തു വിനെക്കുറിച്ചാണ് പിന്നെയുള്ള ധ്യാനം. പിതാവിന്റെ വലതുഭാഗത്തു എഴുന്നെള്ളി ഇരുന്നശേഷം സെഹിയോന്‍ ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്റെ മേലും ശ്ലീഹന്മാരുടെ മേലും പരിശുദ്ധാത്മാവിനെ അയച്ചു എന്ന ധ്യാനമാണ് അടുത്തത്. കന്യക മാതാവിനെ സ്വര്‍ഗത്തിലേക്ക് മാലാഖമാര്‍ ഉയര്‍ത്തുന്ന രംഗമാണ് പിന്നെ. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി നക്ഷത്ര കിരീടം അണിഞ്ഞു മുടി ചൂടിനില്‍ക്കുന്ന പ്രഭാവതിയായ അമ്മമേരിയെയാണ് നാം അവസാനമായി ധ്യാനിക്കുക.

നമ്മുടെ നിത്യരക്ഷയ്ക്കായി നമുക്കൊരു മാധ്യസ്ഥയെ തന്ന നിമിഷം. കോടാനുകോടി ജനങ്ങളില്‍ വിശ്വാസം കത്തിജ്വലിപ്പിക്കാന്‍ ശക്തിയുള്ള, സാത്താനെ ജയിക്കുന്ന ഒരു അമ്മയാണ് നമുക്കുള്ളത്. അവളുടെ കാല്‍പാദങ്ങള്‍ക്കു താഴെ ഞെരിഞ്ഞമര്‍ന്ന് ഒരു സര്‍പ്പത്തെ കണ്ടുവോ?

  • വേദനകളില്‍ ആശ്വാസം

വൈകാരികവും ശാരീരികവുമായ ശക്തി ആര്‍ജിക്കുവാന്‍ ഒരു ഉപാധിയാണ് ബോധപൂര്‍വമായ ജപമാല അര്‍പ്പണം. യേശുവിന്റെ ജീവിതത്തെയും സന്ദേശങ്ങളെയും ആഴത്തില്‍ മനസ്സിലാക്കാനും അത് സ്വന്തം ജീവിതത്തില്‍ പകര്‍ത്താനും നമുക്ക് നിത്യേനെയുള്ള ഈ ജപമാല സഹായകമാകുന്നു. ക്ഷമയും സഹവര്‍ത്തിത്വവും ദീനാനുകമ്പയും നമ്മില്‍ വളരാനും തിന്മയുടെ ശക്തികളെ നമ്മില്‍ നിന്ന് അകറ്റി നിര്‍ത്താനും ഇതിനു കഴിയും. പാപമോഹങ്ങളില്‍ നിന്ന് മോചനം, ആത്മീയമായ ശക്തി ഇതെല്ലാം നമുക്കു തരുവാന്‍ അമ്മയുടെ സഹായം നമുക്ക് ലഭിക്കുന്നു. ആന്തരിക സമാധാനം, പ്രശാന്തമായ മനസ്സ്, മനസ്സ് കലുഷിതമാകുമ്പോള്‍ സമാശ്വാസം ഇതെല്ലാം സാധ്യമാകാന്‍ ജപമാല അര്‍പ്പിക്കാം. നിത്യജീവിതത്തിന്റെ വെല്ലുവിളികളെ സുധീരം നേരിടുവാന്‍ അമ്മയുടെ അനുഗ്രഹം നമുക്ക് ആവശ്യമാണ്.

  • ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍

ജപമാല അര്‍പ്പണത്തിലൂടെ വാസ്തവികമായതും, പ്രകടമാകുന്നതുമായ ആരോഗ്യപരമായ മാറ്റങ്ങളെക്കുറിച്ചു ചില ശാസ്ത്രീയമായ കണ്ടെത്തലുകളുണ്ട്. ആരോഗ്യത്തിന്റെയും സന്തുഷ്ട ജീവിതത്തിന്റെയും കാര്യത്തില്‍ ക്രിയാത്മകമായ സ്വാധീനവും പ്രഭാവവും സൃഷ്ടിക്കാന്‍ ഈ പ്രാര്‍ഥനയും ധ്യാനവും ഉപകരിക്കുന്നുണ്ട്. അനുക്രമമായ പ്രാര്‍ഥനാജപങ്ങള്‍ നമ്മുടെ ശ്വാസോഛ്വാസത്തെയും ഹൃദയ മിടിപ്പിനെയും ക്രമീകരിക്കും. തന്മൂലം മാനസികമായി നമുക്ക് ഒരു പ്രശാന്തത കൈവരുന്നു. നമ്മുടെ നാഡീവ്യൂഹത്തെ മൊത്തത്തില്‍ ഗുണകരമായ രീതിയില്‍ നില നിര്‍ത്താന്‍ ഇത് സഹായകമാകുന്നു. വിരലുകളുടെ ക്രമാനുസൃതമായ ചലനങ്ങള്‍ പോലും പ്രയോജനകരമാണ്. ബ്ലഡ്പ്രഷര്‍ കുറയ്ക്കാനും ഹൃദയ സംബന്ധമായ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും, ശ്വാസഗതി മെച്ചമാക്കി രക്ത സംക്രമണം ത്വരിതഗതിയിലാക്കാനും ജപമാല ഉപയുക്തമാണ്.

വൈകാരികവും ശാരീരികവുമായ ശക്തി ആര്‍ജിക്കുവാന്‍ ഒരു ഉപാധിയാണ് ബോധപൂര്‍വമായ ജപമാല അര്‍പ്പണം. യേശുവിന്റെ ജീവിതത്തെയും സന്ദേശങ്ങളെയും ആഴത്തില്‍ മനസ്സിലാക്കാനും അത് സ്വന്തം ജീവിതത്തില്‍ പകര്‍ത്താനും നമുക്ക് നിത്യേനെയുള്ള ഈ ജപമാല സഹായകമാകുന്നു.

ഡിപ്രെഷന്‍, മനോസമ്മര്‍ദങ്ങള്‍, ആകുലത, അമിതമായ ഉല്‍ക്കണ്ഠകള്‍ ഇതില്‍ നിന്നെല്ലാം മോചനം നേടിത്തരാനും ജപമാലയ്ക്കു കഴിയും. മനോസമ്മര്‍ദങ്ങള്‍ ഒഴിവാകുമ്പോള്‍ മെച്ചപ്പെട്ട രോഗപ്രതിരോധശേഷിയും നമുക്കുണ്ടാകും. യേശുവിന്റെ ജീവിതം കേന്ദ്രീകരിച്ചുള്ള നമ്മുടെ ധ്യാനം ആനന്ദ നിര്‍ഭരമായ, ദുഃഖ ഭരിതമായ, മഹത്വത്തിന്റെ അപദാനം പാടുന്ന നിമിഷങ്ങളാണ്. ഇത് നമുക്കുള്ളില്‍ ദീനാനുകമ്പയും പരസ്‌നേഹവും വര്‍ധിപ്പിക്കും. യാതന അനുഭവിക്കുന്നവരുടെ അനുഭവങ്ങളില്‍ പങ്കുചേരാനും സ്‌നേഹം പങ്കുവയ്ക്കാനും നമുക്കപ്പോള്‍ സാധ്യമാകുന്നു.

  • ജപമാലയുടെ അപദാനങ്ങള്‍

'സീക്രെട് ഓഫ് റോസറി' എന്ന വിശ്വവിഖ്യാതമായ പുസ്തകത്തിന്റെ രചയിതാവും മരിയന്‍ ഭക്തിയുടെ ലോകം കണ്ടതില്‍ വച്ചേറ്റവും പ്രസിദ്ധനായ അപ്പസ്‌തോലനുമായ മോന്റ്‌ഫോര്‍ട് പറയുന്നു: ''ഇതൊരു വിലമതിക്കാനാകാത്ത ദൈവ പ്രചോദിതമായ നിധിയാണ്; നമ്മുടെ രക്ഷകനായ യേശുവിന്റെ ഹൃദയത്തില്‍ തൊടാനുള്ള ഉപാധിയാണ്. കാരണം, അവന്‍ അമ്മയെ സ്‌നേഹിക്കുന്നുണ്ട്. സെന്റ് റോസ് മരിയ നമ്മെ പ്രോത്സാഹിപ്പിക്കുന്നുണ്ട്, മുടങ്ങാതെ വിശ്വാസത്തോടെയും സ്‌നേഹ ചൈതന്യത്തോടും കൂടെ കൊന്ത ചൊല്ലാന്‍. അതുവഴി നമുക്ക് യേശുവിന്റെ പാതയിലൂടെ മുന്നേറുവാന്‍ അവള്‍ ശക്തി നല്‍കും. നരകത്തിനു എതിരെ ശക്തമായ പരിച ഒരുക്കി തിന്മയെയും പാഷാണ്ഡതയെയും മതവിരുദ്ധവാതത്തെയും ഒക്കെ തളയ്ക്കാന്‍ നമുക്ക് ജപമാല മതി. സമാധാനവും പ്രശാന്തിയും കൈവരുവാന്‍ നാം നിരന്തരം ജപമാല ചൊല്ലണം. പോപ്പ് ലിയോ പതിമൂന്നാമന്‍ അടിവരയിട്ടു പറയുന്ന കാര്യമിതാണ്: സ്വര്‍ഗീയ സൗഭാഗ്യം നേടാന്‍ ഇതിനെക്കാള്‍ ഫലസിദ്ധിയുള്ള അത്യുല്‍കൃഷ്ട മായ മറ്റൊരു പ്രാര്‍ഥന ഇല്ല. നമ്മുടെ എല്ലാ തിന്മകളെയും ഇല്ലായ്മ ചെയ്തു വരപ്രസാദം നിറയ്ക്കുന്ന ഈ പ്രാര്‍ഥന നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. നമ്മുടെ മരണ നേരത്തും 'അമ്മയോടു കൃപ ചൊരിയാനാണ് നാം പ്രാര്‍ഥിക്കുന്നത്.'

മനസ്സിനെയും ശരീരത്തെയും ഒരുപോലെ പരിപോഷണം ചെയ്യുന്ന ജപമാല ഭക്തി എല്ലാക്കാലവും കൂടുതല്‍ ഭക്തരെ വിശ്വാസത്തിലേക്ക് അടുപ്പിക്കുന്നുണ്ട്. ധ്യാനവും വിശ്വാസവും തമ്മിലുള്ള ഗാഢമായ ബന്ധവും അത് നമ്മില്‍ നിറയ്ക്കുന്ന സൗഭാഗ്യജീവിത ത്തിന്റെ സൗരഭ്യവും നാം തിരിച്ചറിയണം. ഇന്നത്തെ തിരക്കു പിടിച്ച മനുഷ്യന്റെ പ്രയാണങ്ങള്‍ ക്കിടയില്‍, കുടുംബ പ്രാര്‍ഥനകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, ദൈവിക ചൈതന്യത്തോട് ഒത്തുചേരാനും ഉള്ളില്‍ പ്രശാന്തതയും മനഃശ്ശാന്തിയും നിറയ്ക്കാനും മറ്റൊരു ഉപാധിയുമില്ല. അതുകൊണ്ടാണ് ഇത് കുറിക്കുമ്പോള്‍ പോലും ലോകത്തിന്റെ എല്ലാ കോണുകളിലും നിന്നു കോടാനു കോടി വിശ്വാസികള്‍ ഈ മഹത്തായ ജപമാല പ്രാര്‍ഥന വഴി നിത്യ സൗഭാഗ്യം തേടുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org