
ഇന്ന് വളരെയധികം യുവജനങ്ങള്‍ പഠനത്തിനും ജോലിക്കുമായിട്ട് വിവിധ പട്ടണങ്ങളി ലേക്കും അന്യ രാജ്യങ്ങളിലേക്കും കുടിയേറുന്നു. നല്ല വിദ്യാഭ്യാസവും നല്ല ജോലിയും നല്ല ശമ്പളവും നല്ല ജീവിത നിലവാരവും പ്രതീക്ഷിച്ച് കുടിയേറുന്നതിനെ എക്കാലവും, ഏവരും സ്വാഗതം ചെയ്തിട്ടുണ്ട്. മാതാപിതാക്കളുടെ നിയന്ത്രണത്തില്‍ നിന്നും വിടുതല്‍ നേടി സ്വതന്ത്രജീവിതം ആസ്വദിക്കണം എന്ന ചിന്തയോടെ പഠനത്തിനും ജോലിക്കുമായി വിദൂര സ്ഥലങ്ങളി ലേക്ക് ചേക്കേറുന്നവരുണ്ട്. നാട്ടില്‍ പ്രണയേതാക്കളായവര്‍ വീട്ടുകാരറി യാതെ ഒരേ പഠനസ്ഥലമോ ജോലിസ്ഥലമോ കണ്ടെത്തുകയും ഒരുമിച്ചു താമസിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇന്ന് കൂടിവരികയാണ്.
ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന പരസ്യങ്ങളും വാഗ്ദാനങ്ങളും പലതും വൃഥാവിലാണെന്ന് ചെന്നെത്തിയതിനു ശേഷമാണ് പലരും തിരിച്ചറിയുന്നത്. ലക്ഷങ്ങള്‍ ചെലവാക്കിയിട്ടും ജോലി കിട്ടാതെ വിദേശ രാജ്യങ്ങളില്‍ നിന്നും നല്ലൊരു ശതമാനം യുവതീയുവാക്കള്‍ ഇന്ന് തിരിച്ചുവരുന്നുമുണ്ട്. 'സ്റ്റേ ബാക്കെന്ന' ഓഫര്‍ പലരേയും ആകര്‍ഷിക്കുന്നു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ, സ്വതന്ത്രജീവിതം ആസ്വദിച്ച് കോഴ്‌സ് വര്‍ക്കുകള്‍ ചെയ്യാതെ യുണിവേഴ്‌സിറ്റികളില്‍ നിന്നും പുറത്താകുന്നവരുടെയും എണ്ണം ഏറിവരുന്നു.
തങ്ങളുടെ കുട്ടികള്‍ കൃത്യമായി ക്ലാസുകളില്‍ പോകുന്നുണ്ടോ, ആരുടെ കൂടെയാണ് താമസിക്കുന്നത്, ഏതു കുട്ടികളുമായാണ് കൂട്ടുകൂടുന്നത്, പ്രാര്‍ഥിക്കുന്നുണ്ടോ, ഞായറാഴ്ച ദിവസങ്ങളിലെങ്കിലും പള്ളിയില്‍ പോകുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മാതാപിതാക്കള്‍ കൃത്യമായി അറിയേണ്ടിയിരിക്കുന്നു.
നമ്മുടെ യുവജനങ്ങള്‍ ചെന്നെത്തുന്ന സ്ഥലങ്ങളും അവരുടെ ജീവിത ചുറ്റുപാടുകളും വിശ്വാസ ജീവിതവും ക്രൈസ്തവ കുടുംബങ്ങളെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ബാങ്കുകളില്‍ നിന്നും വലിയ തുകകള്‍ ലോണ്‍ എടുത്ത് മക്കളെ പഠനത്തിനായി വിടുന്ന മാതാപിതാക്കളും, ജോലിക്കായി വിദൂര സ്ഥലങ്ങളില്‍ കുടിയേറിയിട്ടുള്ള അവിവാഹിതരായ മക്കളുള്ള മാതാപിതാക്കളും തങ്ങളുടെ മക്കളുടെ വിശ്വാസജീവിതത്തേയും ധാര്‍മ്മിക ജീവിതത്തേയും കുറിച്ച് എന്തുമാത്രം അറിവുള്ളവരാണ്? തങ്ങളുടെ കുട്ടികള്‍ കൃത്യമായി ക്ലാസുകളില്‍ പോകുന്നുണ്ടോ, ആരുടെ കൂടെയാണ് താമസിക്കുന്നത്, ഏതു കുട്ടികളുമായാണ് കൂട്ടുകൂടുന്നത്, പ്രാര്‍ഥിക്കുന്നുണ്ടോ, ഞായറാഴ്ച ദിവസങ്ങളിലെങ്കിലും പള്ളിയില്‍ പോകുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മാതാപിതാക്കള്‍ കൃത്യമായി അറിയേണ്ടിയിരിക്കുന്നു.
പുതിയ സ്ഥലത്തേക്ക് വരുമ്പോള്‍ പള്ളി അന്വേഷിച്ച് വരുന്ന വളരെയധികം യുവതീയുവാക്കളുണ്ട്. മുടങ്ങാതെ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ വരുന്നവരുമുണ്ട്. ചിലരെ ഒന്ന് രണ്ട് പ്രാവശ്യങ്ങള്‍ക്കു ശേഷം മഷിയിട്ടു നോക്കിയാല്‍ പോലും പിന്നീട് കാണില്ല. പള്ളിയില്‍ എത്തിപ്പെടാനുള്ള ദൂരവും യാത്രാക്ലേശങ്ങളുമാണ് വരാത്തതിന്റെ ഒരു കാരണം. മറ്റു ചിലര്‍ക്ക് ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും മാത്രം കിട്ടുന്ന പാര്‍ട്ട് ടൈം ജോലിയായിരിക്കും കാരണം. ഇക്കാര്യങ്ങള്‍ രണ്ടും വാസ്തവമാണ്. പക്ഷേ ജോലിയെ മാത്രം ശരണംവയ്ക്കുന്നവരും വിവിധ സ്ഥലങ്ങള്‍ കാണാന്‍ കൂട്ടുകാരുമൊത്ത് എത്ര ദൂരമെങ്കിലും ഏതു വിധേനയും സ്ഥിരമായി പോകാന്‍ മടിയില്ലാത്തവരുമാണ് പള്ളിയിലേക്കുള്ള ദൂരം വലിയ പ്രശ്‌നമായി കരുതുന്നത്. പോപ്പ് ഫ്രാന്‍സിസിന്റെ, യുവജനങ്ങളോടുള്ള വാക്കുകള്‍ ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു: ''നീ എത്ര ദൂരത്തില്‍ അലഞ്ഞാലും, ഉത്ഥിതനായവന്‍ എപ്പോഴും അവിടെയുണ്ട്. അവിടുന്ന് നിന്നെ വിളിക്കുന്നു; അവിടുന്നിലേക്ക് പിന്തിരിഞ്ഞ് വീണ്ടും ആരംഭിക്കുവാന്‍ അവിടുന്ന് കാത്തിരിക്കുന്നു'' (ക്രിസ്തു ജീവിക്കുന്നു-2). ഏതു രാജ്യത്തിന്റെയും ഏതു പട്ടണങ്ങളിലും തങ്ങളുടെ തന്നെ സഭയുടെ രീതിയിലുള്ള അജപാലനാവശ്യങ്ങള്‍ക്കായി സൗകര്യമൊരുക്കാന്‍ സഭ മുന്നിട്ടിറങ്ങിയിട്ടുണ്ട്. തങ്ങളുടെ മക്കള്‍ ആഴ്ചയിലൊരിക്കലെങ്കിലും, അഥവാ മാസത്തിലൊരിക്കലെങ്കിലും പള്ളിയില്‍ പോകുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണം.
യുവതീയുവാക്കള്‍ ഒരുമിച്ചു താമസിക്കുന്നിടം എപ്രകാരമാണെന്നും, എപ്രകാരമുള്ള കൂട്ടുകാരുടെ കൂടെയാണ് താമസമെന്നും, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചാണോ താമസിക്കുന്നതെന്നും മാതാപിതാക്കള്‍ കൃത്യമായും അറിഞ്ഞിരിക്കണം. പഠന സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും ലിവിംഗ് ടുഗെതര്‍ വളരെ സാധാരണമായി കരുതുകയും അതുപോലെ താമസിക്കുകയും ചെയ്യുന്ന നമ്മുടെ കുട്ടികളുണ്ട്. അതുപോലെതന്നെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ താമസ സ്ഥലങ്ങളില്‍ മദ്യ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നവരും വീക്കെന്റുകളില്‍ പബ്ബുകളില്‍ പോകുന്നവരുമായ നമ്മുടെ യുവതീയുവാക്കളും ഇന്ന് കുറവല്ല. നമ്മുടെ ഒരു പെണ്‍കുട്ടിക്ക് കല്യാണാലോചന നടത്തിയ ചെറുക്കന്റെ വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരം ഈ പെണ്‍കുട്ടി കൂട്ടുകാരികളോടൊപ്പം വീക്കെന്റുകളില്‍ പബ്ബുകളില്‍ പോകുന്നുണ്ടെന്നാണ്. വീടുകളില്‍ നിന്നും വിദൂരത്തായിരിക്കുമ്പോള്‍ തങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം കൂട്ടംകൂടി ആഘോഷിക്കുവാന്‍ ഏതു വഴികളും തെറ്റല്ല എന്നു കരുതുന്ന ഒരു വിഭാഗം യുവജനങ്ങളുടെ കാലമാണിത്.
തങ്ങളുടെ മക്കള്‍ ഓരോ ദിവസവും എങ്ങനെ ചെലവഴിക്കുന്നു, അവര്‍ ക്ലാസില്‍ കൃത്യമായി പോകുന്നുണ്ടോ, ജോലിയില്ലാത്ത സമയങ്ങളില്‍ എന്തു ചെയ്യുന്നു എന്നൊക്കെ വിളിച്ചന്വേഷിക്കുന്നതും വീഡിയോ കോളുകള്‍ ചെയ്യുന്നതും നല്ലതായിരിക്കും. ചില മാതാപിതാക്കള്‍ മക്കളുമായി ഒരു സമയം പറഞ്ഞുറപ്പിച്ച് മുടങ്ങാതെ വാട്ട്‌സ്ആപ്പ് വീഡിയോ കോളിലൂടെ ഒരുമിച്ച് കൊന്ത ചൊല്ലുന്നത് അറിയാം. ചില സ്ഥലങ്ങളില്‍ പള്ളിയുടെ നേതൃത്വത്തില്‍ സൂം ലിങ്ക് വഴി യുവജനങ്ങള്‍ക്കുവേണ്ടി അനുദിന പ്രാര്‍ഥനാ കൂട്ടായ്മകള്‍ നടത്തുന്നുണ്ട്. ഇങ്ങനെയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി തങ്ങളുടെ സമയമില്ലാത്ത ജീവിതക്രമങ്ങളിലും പ്രാര്‍ഥനയും വിശ്വാസജീവിതവും നഷ്ടപ്പെടുത്താതിരിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. മക്കള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ പള്ളികളിലെ വൈദികരുമായോ സിസ്റ്റേഴ്‌സുമായോ സംഘടനാ ഭാരവാഹികളുമായോ മാതാപിതാക്കള്‍ ബന്ധപ്പെട്ടിരിക്കുന്നതും നല്ലതാണ്. അവരുടെ ഫോണ്‍നമ്പറുകള്‍ മക്കള്‍ വഴിയോ വെബ്‌സൈറ്റുകള്‍ വഴിയോ കണ്ടെത്താന്‍ ഇന്ന് വളരെ എളുപ്പവുമാണ്.
ചില മാതാപിതാക്കള്‍ മക്കളുമായി ഒരു സമയം പറഞ്ഞുറപ്പിച്ച് മുടങ്ങാതെ വാട്ട്‌സ്ആപ്പ് വീഡിയോ കോളിലൂടെ ഒരുമിച്ച് കൊന്ത ചൊല്ലുന്നത് അറിയാം. ചില സ്ഥലങ്ങളില്‍ പള്ളിയുടെ നേതൃത്വത്തില്‍ സൂം ലിങ്ക് വഴി യുവജനങ്ങള്‍ക്കുവേണ്ടി അനുദിന പ്രാര്‍ഥനാ കൂട്ടായ്മകള്‍ നടത്തുന്നുണ്ട്.
പ്രവാസലോകത്ത് യുവജന ഭക്തസംഘടനകള്‍ ഇന്ന് സജീവമാണ്. അത്തരം സംഘടനകളും അതിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുവാന്‍ നമ്മുടെ യുവജനങ്ങള്‍ പരിശ്രമിക്കണം. ജീസസ് യുത്ത് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ അവിടങ്ങളിലുള്ള ജീസസ് യൂത്തുമായി ബന്ധപ്പെടുത്താനുള്ള നെറ്റ്‌വര്‍ക്ക് ആ സംഘടനയിലെ പ്രവര്‍ത്തകര്‍ വളരെ കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ട്.
മക്കള്‍ സ്ഥിരമായി ക്ലാസ്സില്‍ പോകുന്നുണ്ടോ എന്നറിയാനുള്ള ക്രമീകരണവും മാതാപിതാക്കള്‍ക്കുണ്ടാകണം. സാധിക്കുമെങ്കില്‍ വിദൂര സ്ഥലങ്ങളിലായിരിക്കുന്ന യുവതീയുവാക്കള്‍ക്കുവേണ്ടി ആ സ്ഥലങ്ങളില്‍ തന്നെ ബന്ധുക്കളോ നാട്ടുകാരോ ഉണ്ടെങ്കില്‍ അവരെ ലോക്കല്‍ ഗാര്‍ഡിയന്‍സായി ഏര്‍പ്പാടു ചെയ്യണം. നാട്ടിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ആ സ്ഥാപനങ്ങളില്‍ നിന്നുതന്നെ കുട്ടികള്‍ മുടങ്ങുന്നുണ്ടെങ്കില്‍ മാതാപിതാക്കളെ നേരിട്ട് അറിയിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണം.
ഒരു പെണ്‍കുട്ടി ജോലി കഴിഞ്ഞ് പതിവായി പള്ളിയില്‍ കയറി പ്രാര്‍ഥിച്ച് പോകാറുണ്ടായിരുന്നു. ഇക്കാലത്തും ഇങ്ങനെ പ്രാര്‍ഥിക്കുന്ന കുട്ടികളുണ്ടല്ലോ എന്നുള്ള കാര്യം വളരെ സന്തോഷം നല്‍കിയിരുന്നു. ഒരു ദിവസം സിറ്റിയിലൂടെ നടന്നുപോകുമ്പോള്‍ എനിക്കെതിരെ ഈ പെണ്‍കുട്ടിയും നടന്നുവരുന്നു. ഇവളുടെ കൈ പിടിച്ച് മുടി നീട്ടി വളര്‍ത്തിയ ഒരു ചെറുപ്പക്കാരനും. ഞങ്ങള്‍ സംസാരിക്കുകയും, അവളുടെ കൂടെയുണ്ടായിരുന്ന ഹിന്ദു സമുദായത്തില്‍പ്പെട്ട ആ ചെറുപ്പക്കാരനെ എനിക്ക് പരിചയപ്പെടുത്തുകയും ചെയ്തു. എനിക്ക് അറിയാവുന്ന പെണ്‍കുട്ടി ആയതുകൊണ്ട് രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ അവളെ ഫോണില്‍ വിളിച്ച് സംസാരിച്ചു.
അവര്‍ തമ്മില്‍ സൗഹൃദം മാത്രമേയുള്ളൂ എന്ന് അവള്‍ പറഞ്ഞു. ഒന്ന് രണ്ട് മാസങ്ങള്‍ക്കുശേഷം മറ്റൊരു പരിപാടിയില്‍ വച്ച് ഈ ചെറുപ്പക്കാരനെ കാണുകയും സംസാരത്തിനിടയില്‍ ആ പെണ്‍കുട്ടിയെ ഞാന്‍ വിളിച്ച് സംസാരിച്ച കാര്യം അവന്‍ എന്നോടു സൂചിപ്പിക്കുകയും ചെയ്തു. എന്നോടവന്‍ പറഞ്ഞു: അവള്‍ നാട്ടില്‍ ഒരു പയ്യനുമായി എന്‍ഗേജ്ഡ് ആണെന്നും ആ പയ്യനുമായുള്ള അവളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും. കുറച്ചു മാസങ്ങള്‍ക്കുശേഷം ഈ കത്തോലിക്കാ പെണ്‍കുട്ടിയും ഹിന്ദു പയ്യനും തമ്മില്‍ വിദേശത്തുവച്ചുതന്നെ സിവില്‍ മാര്യേജ് നടത്തി, കൂട്ടുകാരെ മാത്രം വിളിച്ച് പാര്‍ട്ടിയും നടത്തി, ഒരുമിച്ച് താമസിക്കുന്നു. പിന്നീട് അവളെ ഞാന്‍ പള്ളിയിലും കണ്ടിട്ടില്ല.
സ്‌നേഹിക്കുന്നത് തെറ്റാണോ എന്ന് ചോദിച്ചേക്കാം? ഒരിക്കലും തെറ്റല്ല; പക്ഷേ തിരഞ്ഞെടുപ്പുകള്‍ തെറ്റിയേക്കാം. അത്തരം തിരഞ്ഞെടുപ്പുകളുടെ ഫലമായി കണ്ണീരിലാണ്ടുപോയ എത്രയോ ജീവിതങ്ങളുണ്ട്, കുടുംബങ്ങളുണ്ട്.
സ്‌നേഹിക്കുന്നത് തെറ്റാണോ എന്ന് ചോദിച്ചേക്കാം? ഒരിക്കലും തെറ്റല്ല; പക്ഷേ തിരഞ്ഞെടുപ്പുകള്‍ തെറ്റിയേക്കാം. അത്തരം തിരഞ്ഞെടുപ്പുകളുടെ ഫലമായി കണ്ണീരിലാണ്ടുപോയ എത്രയോ ജീവിതങ്ങളുണ്ട്, കുടുംബങ്ങളുണ്ട്. പഠനം മുടങ്ങുകയും കബളിപ്പിക്കപ്പെടുകയും മാനവും ജീവനും നഷ്ടപ്പെടുകയും ചെയ്ത നമ്മുടെ എത്രയോ കുട്ടികളുണ്ട്. നമ്മുടെ മക്കള്‍ നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുവാനും അവര്‍ തമ്മിലുള്ള സൗഹൃദം വഴിതെറ്റിപോകാതിരിക്കാനും തങ്ങളെതന്നെ സൂക്ഷിക്കണം.
പാടശേഖരത്തിന്റെ പുറംബണ്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത ഈ ദിവസങ്ങളില്‍ നാം കണ്ടു. ഈ സംഭവത്തിന്റെ പേരില്‍ അറസ്റ്റിലായത് ഇരുപത്തിനാലും ഇരുപത്തിരണ്ടും വയസ്സുള്ള അവിവാഹിതരായ ക്രൈസ്തവ യുവാവും യുവതിയുമാണ്. രാജസ്ഥാനിലെ ജെയ്പൂരില്‍ യുവാവ് ഹോട്ടല്‍ മാനേജ്‌മെന്റും യുവതി ഫോറന്‍സിക് സയന്‍സും പഠിക്കുന്നതിനിടയിലാണ് പരിചയപ്പെടുന്നത്. ഈ പരിചയപ്പെടല്‍ നല്ല സൗഹൃദത്തിലേക്കും, ഈ സൗഹൃദം സമയത്തിന്റെ പൂര്‍ണ്ണതയില്‍ വിവാഹത്തിലേക്കുമാണ് ഇവരെ നയിക്കേണ്ടിയിരുന്നത്. സൗഹൃദത്തിലെ ശാരീരികാഭിലാഷം, പക്ഷേ, ജയിലിലാണ് ഇന്ന് ഇവരെ കൊണ്ടെത്തിച്ചിരിക്കുന്നത്.
ഭവനങ്ങളില്‍ നിന്നും വിദൂരത്തായിരിക്കുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതിരുകടന്ന ആഘോഷങ്ങളിലും, ശരീരത്തെ ലക്ഷ്യം വച്ചുകൊണ്ട് കഴുകന്മാരെപോലെ വട്ടമിടുന്നവരുടെ വലകളിലും അകപ്പെടാതിരിക്കാന്‍ നമ്മുടെ മക്കള്‍ ശ്രദ്ധിക്കട്ടെ.
മക്കള്‍ വളരുന്തോറും അവര്‍ പോകുന്ന വഴികളിലൂടെയെല്ലാം മാതാപിതാക്കള്‍ക്ക് അവരെ അനുഗമിക്കാനാവില്ല. ജീവിത വഴികളില്‍ തട്ടിവീഴാതെയും തെറ്റിപ്പോകാതെയും സ്വയം സംരക്ഷിക്കാന്‍ യുവതീ യുവാക്കള്‍ക്കാവണം. അവര്‍ ശീലിച്ച പ്രാര്‍ഥനകളും ആര്‍ജിച്ചെടുത്ത ധാര്‍മ്മികതയും അവര്‍ക്ക് കവചമൊരുക്കണം. വീട്ടില്‍ നിന്നും വിദൂരത്താണെങ്കിലും ദൈവത്തില്‍ നിന്നും ദൂരത്തല്ല എന്ന ബോധ്യം എപ്പോഴും നമ്മുടെ യുവതീയുവാക്കള്‍ക്കുണ്ടാവട്ടെ. സങ്കീര്‍ത്തകനോടൊപ്പം അവര്‍ പ്രാര്‍ഥിക്കട്ടെ: ''വിനാശത്തിന്റെ മാര്‍ഗത്തിലാണോ ഞാന്‍ ചരിക്കുന്നതെന്ന് നോക്കണമേ! ശാശ്വത മാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ'' (139:24).
പോപ്പ് ഫ്രാന്‍സിസിന്റെ വാക്കുകള്‍ നമ്മുടെ യുവജനങ്ങള്‍ക്കുള്ള വലിയൊരു ഓര്‍മ്മപ്പെടുത്തലാണ്: ''ജീവിതത്തിന്റെ ഉപരിപ്ലവതലത്തില്‍ മാത്രം നിലകൊണ്ട്, പകുതിയുറങ്ങി, അര്‍ഥപൂര്‍ണ്ണമായ ബന്ധങ്ങളെ പുലര്‍ത്താതെ, ജീവിതത്തിന്റെ ആഴത്തിലുള്ളവയെ അനുഭവിക്കാതെ, നമുക്ക് നമ്മുടെ യുവത്വം ചെലവഴിക്കാനാകും. ഈ രീതിയില്‍ നിസ്സാരവും കഴമ്പില്ലാത്തതുമായവിധം ഭാവിയെ പരിഗണിക്കുന്നവരുണ്ട്. മറിച്ച് മനോഹരവും മഹത്തരവുമായ കാര്യങ്ങളെ അഭിലഷിച്ചുകൊണ്ട് ജീവസ്സുറ്റതും, അര്‍ഥപൂര്‍ണ്ണവുമായ ഒരു ഭാവിക്കായി നിങ്ങളുടെ യുവത്വത്തെ ചെലവഴിക്കണം'' (ക്രിസ്തു ജീവിക്കുന്നു - 19).