
കുരുക്ഷേത്ര യുദ്ധവിജയത്തിനു ശേഷം മഹാപ്രസ്ഥാനത്തിനൊരു ങ്ങുന്ന യുധിഷ്ഠിര മഹാരാജാവ്, രാജ്യം ധനം പിതാവ് പുത്രന്‍ എന്നീ നിസ്സാര വിഷയങ്ങളെ മുന്‍നിര്‍ത്തി ജനങ്ങള്‍ ചെയ്യുന്ന കടുംകൈക ളെയും തന്‍നിമിത്തം അവര്‍ അനുഭവിക്കേണ്ടി വരുന്ന ഐഹികങ്ങളും പാരത്രികങ്ങളുമായ ദുഃഖങ്ങളെപ്പറ്റിയും അദ്ദേഹം ഗാഢമായി വിചാരം ചെയ്തു.
വിചാരവൈരാഗ്യത്താല്‍ ഉദ്ധിതനാകുന്ന അദ്ദേഹം ഹിമാലയത്തിലേക്ക് നടകൊള്ളുന്നു. തന്റെ സഹോദരങ്ങളും ദ്രൗപദിയും അദ്ദേഹത്തെ അനുധാവനം ചെയ്യുന്നു. സ്വാമി തപോവനം 'ഹിമഗിരി വിചാരത്തില്‍' ഈ ഭാഗം വര്‍ണ്ണിക്കുന്നത് ഇപ്രകാരമാണ്. ''കാലമാകുന്ന കാള സര്‍പ്പത്താല്‍ ഗ്രസിക്കപ്പെടുന്ന ഈ ലോകത്തിന്റെ അസ്ഥിരതയെപ്പറ്റി ധര്‍മ്മപുത്രന്‍ അത്യധികം വിചാരമഗ്‌നനായിത്തീര്‍ന്നു.
മഹാപ്രസ്ഥാനം വഴിക്ക് ഐഹിക വ്യവഹാരങ്ങളെ അവസാനിപ്പിക്കുവാന്‍ അദ്ദേഹം മനസ്സുകൊണ്ടുറച്ചു. എഴുന്നേറ്റ് പുറപ്പെട്ടു. ഭ്രാതൃപ്രഭൃതികളായ അനുജന്മാരും ദ്രൗപദിയും അദ്ദേഹത്തെ അനുഗമിച്ചു. ഹിമാലയത്തിന്റെ ഹൃദയദേശത്തില്‍ കൂടി വടക്കോട്ട് വടക്കോട്ട് അവര്‍ പ്രയാണം ചെയ്തു തുടങ്ങി. ബദരി ആശ്രമത്തെ അതിലംഘിച്ചുകൊണ്ട് അവര്‍ മേല്‍പ്പോട്ട് പ്രയാണം ചെയ്തു. ദ്രൗപദി ഇതാ നിലത്ത് പതിച്ചുവെന്ന് ഭീമന്‍ പറഞ്ഞു. ധര്‍മ്മപുത്രര്‍ തിരിഞ്ഞു നോക്കാതെയും തന്റെ ഗതിവേഗം തടസ്സപ്പെടുത്താതെയും മറുപടി നല്‍കി.
അര്‍ജുനനില്‍ അവള്‍ക്കുള്ള പക്ഷപാതമാണ് അതിന്റെ കാരണം! അചിരേണ സഹദേവന്റെ പതനവാര്‍ത്തയും ഭീമന്‍ അറിയിച്ചു. തന്നെപ്പോലെ ബുദ്ധിമാന്‍ ആരുമില്ലെന്നുള്ള അഭിമാനമാണ് അവന്റെ പതനഹേതു എന്നുത്തരം പറഞ്ഞുകൊണ്ട് നിശ്ചിന്തനായി പിന്നെയും ധര്‍മ്മപുത്രന്‍ യാത്ര തുടര്‍ന്നു. ഇങ്ങനെ സര്‍വ സഹോദരന്മാരുടെയും പതനം നിമിത്തം നിസ്സഹായനായിത്തീര്‍ന്ന യുധീഷ്ഠിരന്‍ ഒറ്റയ്ക്കായി. മനുഷ്യരുടെ സഞ്ചാരം മാത്രമല്ല, പ്രാണിമാത്രത്തിന്റെ സഞ്ചാരം പോലും വിരുദ്ധമായിരിക്കുന്ന ആ ഹിമാദ്രിശൃംഗത്തില്‍ പിന്നോട്ടു തിരിഞ്ഞുനോക്കാതെ മുന്നോട്ടുതന്നെ അദ്ദേഹം നടന്നുകൊണ്ടിരുന്നു.
ശരിക്കും സ്വര്‍ഗാരോഹണപാതയില്‍ ഒരു പക്ഷപാതവും ഉള്ളില്‍ പാടില്ല. ഒരുതരം ദുരഭിമാനങ്ങളും ചേരില്ല. ആരോഹണ വഴിയില്‍, ഉന്നത ബോധ്യങ്ങളിലേക്കും അതീന്ദ്രയമായ തുംഗാനുഭവങ്ങളിലേക്കുമുള്ള ക്രിസ്തുശിഷ്യന്മാരുടെ ആരോഹണത്തില്‍, എത്രയെത്ര അസത്തുക്കളാണ് അവരുടെ സത്തയില്‍നിന്നും ഗുരു അടര്‍ത്തി മാറ്റിയത്.
സ്വര്‍ഗാരോഹണപാതയില്‍ ഒരു പക്ഷപാതവും ഉള്ളില്‍ പാടില്ല. ഒരുതരം ദുരഭിമാനങ്ങളും ചേരില്ല. ആരോഹണ വഴിയില്‍, ഉന്നത ബോധ്യങ്ങളിലേക്കും അതീന്ദ്രയമായ തുംഗാനുഭവങ്ങളിലേക്കുമുള്ള ക്രിസ്തുശിഷ്യന്മാരുടെ ആരോഹണത്തില്‍, എത്രയെത്ര അസത്തുക്കളാണ് അവരുടെ സത്തയില്‍നിന്നും ഗുരു അടര്‍ത്തി മാറ്റിയത്.
ഉത്ഥാന പിറ്റേന്നു മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള നാല്‍പതു നാളുകളില്‍ അവരോടൊപ്പമിരുന്ന ഓരോ നേരവും ഉത്ഥിതന്റെ മനസ്സാണ് അവന്‍ അവരിലേക്ക് പകര്‍ന്നുകൊണ്ടിരുന്നത്. ക്രിസ്തു മനസ്സിലേക്കാണ് താന്‍ അവരെ ഉണര്‍ത്തുക. ഭയചകിതരായി വാതിലടച്ചിരുന്ന ശിഷ്യര്‍ക്ക് നടുവില്‍ മംഗളാശംസയുമായി അവനെത്തുന്നു. അടയ്ക്കപ്പെട്ട ഹൃദയങ്ങളില്‍ സമാധാനത്തിന്റെ വാതില്‍ തുറക്കുന്നവന്‍. വങ്കത്തരങ്ങള്‍ കൊണ്ടും അകാരണഭീതി കൊണ്ടും നാം സ്വയം അടച്ചുപൂട്ടിയ ഹൃദയം തുറക്കലാണ് ക്രിസ്തുമനസ്സിലേക്കുള്ള ഉണര്‍വ്.
പിന്നീടെത്തിയത് കടല്‍ക്കരയിലാണ്. വീണ്ടും മീന്‍പിടുത്തത്തിനു പോയി നിരാശയിലാണ്ട പഴയ സഖാക്കളോട് ചോദിക്കുന്നത്, Do you have something fresh? എന്നാണ്. പഴയതൊന്നും അവന്‍ കണക്കിടുന്നില്ല. ഇപ്പോള്‍ നിന്റെ മനസ്സെന്താണ്? ആഴത്തില്‍ വലതുവശത്ത് വലയിറക്കാനും അവന്‍ പറഞ്ഞു. അവര്‍ കേട്ടു. തച്ചന്‍ മുക്കുവനെയാണ് വീശാന്‍ പഠിപ്പിക്കുന്നതെന്നോര്‍ക്കണം. Beyond logic ആണ് ഇവിടെ കാര്യങ്ങള്‍. യുക്തിക്കതീതമായി നീ എന്നെ അനുസരിക്കാന്‍ തയ്യാറുണ്ടോ എന്നാണ് വിവക്ഷ.
ഒരു മുന്‍വിധിയും കൂടാതെ നീ ഇപ്പോഴും എന്നെ സ്‌നേഹിക്കുന്നുവോ എന്നാരായുന്ന സ്‌നേഹവുമാണ് ശീമോന് ക്രിസ്തുമനസ്സ്. ഒടുവില്‍ എമ്മാവൂസിലേക്ക് പോയ ശിഷ്യരുടെ കണ്ണുതുറന്ന കഥയാണ്. കൂടെ നടന്ന് വചനം മുറിച്ചും അപ്പം മുറിച്ചും അവരുടെ കണ്ണുതുറന്നു. സത്യമായും അസാധാരണമായ ക്ഷമയോടെ ഒപ്പമിരുന്ന് കണ്ണു തെളിച്ചെടുക്കുന്നതാണ് സഖേ ഉത്ഥിതന്റെ മനസ്സ്. Ressurrected mind. പിന്നീട് ഫീലിപ്പോസൊക്കെ എത്യോപന് കൂട്ടുപോയ ചരിതം പോലെ അപ്പസ്‌തോല പ്രവൃത്തികളില്‍ അതെത്രവട്ടം അവരില്‍ തെളിഞ്ഞുവരുന്നുണ്ട്. അതിനവര്‍ കടന്നുപോയ കുരുക്ഷേത്രമെത്ര ഭീകരമാണ്.
നാം കടന്നുപോകേണ്ടിവരുന്ന ഒരു സംഘര്‍ഷ ഭൂമികയും നമ്മെ അത്രമേല്‍ അസ്വസ്ഥരാക്കേണ്ടതില്ല. മറിച്ച്, അന്തരാത്മാവിനെ ചൂഴുന്ന എത്രയോ മാലിന്യങ്ങള്‍ ഇനിയും കൊഴിഞ്ഞു വീഴാനുള്ള അതിശക്ത പ്രഹരങ്ങളായിത്തന്നെ വേണം നാമതിനെ സ്വീകരിപ്പാന്‍.
പൗലോസെഴുതിയ പോലെ, ഏറെ വട്ടം തടവിലായി, അനവധി അടികൊണ്ടു, കല്ലേറേറ്റു. നദികളിലെ ആപത്ത്, സ്വജനങ്ങളാലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, കടലിലെ ആപത്ത്, പട്ടണത്തിലെ ആപത്ത്, കള്ളസഹോദരന്മാരാലുള്ള ആപത്ത്, അധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പ്, ദാഹം, പലവട്ടം പട്ടിണി, ശൈത്യം, നഗ്‌നത... ഇങ്ങനെയുള്ള അസാധാരണ സംഗതികളോടൊപ്പം ദിവസേന സഭയെക്കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടെന്നത്രേ അയാള്‍ പറയുക.
വെറും സാധാരണക്കാരായ ആ മനുഷ്യര്‍ ഇങ്ങനെ അവനെ വിട്ടു പിരിയാതെ അവനോടൊപ്പം നടന്നുനടന്നാണ് അവനിലേക്കൊരു വഴി തെളിച്ചെടുത്തത്. നാം കടന്നുപോകേണ്ടിവരുന്ന ഒരു സംഘര്‍ഷ ഭൂമികയും നമ്മെ അത്രമേല്‍ അസ്വസ്ഥരാക്കേണ്ടതില്ല. മറിച്ച്, അന്തരാത്മാവിനെ ചൂഴുന്ന എത്രയോ മാലിന്യങ്ങള്‍ ഇനിയും കൊഴിഞ്ഞു വീഴാനുള്ള അതിശക്ത പ്രഹരങ്ങളായിത്തന്നെ വേണം നാമതിനെ സ്വീകരിപ്പാന്‍. നല്ലയാഴത്തില്‍ കിളയ്ക്കാതെയെങ്ങനെയാണ് സഖാവേ നമ്മിലൊരു പറുദീസ പൂവിടുക.