മരുഭൂമിയിലെ പിതാക്കന്മാരുടെ കഥകൾ

Stories of the desert fathers number 03
Published on

ഒരിക്കൽ ഒരു സന്യാസി സാധനങ്ങൾ വിൽക്കാനായി ടൗണിലേക്ക് പോവുകയായിരുന്നു. വഴിയിൽ വച്ച് അദ്ദേഹം ശരീരമാസകലം വ്രണങ്ങൾ നിറഞ്ഞ, നടക്കാൻ പോലും വയ്യാത്ത ഒരു കുഷ്ഠരോഗിയെ കണ്ടു.

ആ പാവം മനുഷ്യൻ സന്യാസിയോട് ചോദിച്ചു: “അങ്ങേക്ക് എന്നെ അങ്ങയുടെ കൂടെ ഇരുത്താമോ?” സന്യാസി സ്നേഹത്തോടെ അദ്ദേഹത്തെ തന്റെ അടുത്ത് ഇരുത്തി.

സന്യാസി തന്റെ കൈയിലുള്ള ഓരോ സാധനങ്ങൾ വിൽക്കുമ്പോഴും ആ മനുഷ്യൻ ചോദിക്കും: “അങ്ങേക്ക് അതിന് എത്ര പണം കിട്ടി? എനിക്ക് ആ പണം കൊണ്ട് എന്തെങ്കിലും വാങ്ങിത്തരാമോ?” സന്യാസി സന്തോഷത്തോടെ തനിക്ക് കിട്ടിയ പണം മുഴുവൻ ഉപയോഗിച്ച് ആ മനുഷ്യൻ ചോദിച്ചതൊക്കെ വാങ്ങി നൽകി.

അവസാനം സന്യാസിയുടെ കൈയിൽ പണമോ സാധനങ്ങളോ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അദ്ദേഹം തിരികെ പോകാൻ തുടങ്ങിയപ്പോൾ ആ മനുഷ്യൻ പറഞ്ഞു: “എന്നെ തിരികെ എന്റെ സ്ഥലത്ത് കൊണ്ടുപോയി വിടാമോ?” സന്യാസി അദ്ദേഹത്തെ ചുമലിലേറ്റി അവിടെ എത്തിച്ചു.

അവിടെ എത്തിയതും ആ മനുഷ്യൻ പെട്ടെന്ന് അപ്രത്യക്ഷനായി! അപ്പോഴാണ് സന്യാസിക്ക് മനസ്സിലായത്, തന്നെ പരീക്ഷിക്കാനും അനുഗ്രഹിക്കാനുമായി വന്ന ഒരു ദൈവദൂതനായിരുന്നു അതെന്ന്..!

പാഠം:

  • നമ്മൾ വഴിയിൽ കാണുന്ന പാവപ്പെട്ടവരെയും ബുദ്ധിമുട്ടുന്നവരെയും സഹായിക്കുമ്പോൾ യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഇഷ്ടം നിറവേറ്റുകയാണ് ചെയ്യുന്നത്.

logo
Sathyadeepam Online
www.sathyadeepam.org